Sunday, June 27, 2021

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ




ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി.

■ അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം)

✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും.
✅വിജ്ഞാനം ഉയർത്തപ്പെടുക.
✅ അജ്ഞത വർദ്ദിപ്പിക്കുക.
✅ വ്യഭിചാരം വർദ്ദിപ്പിക്കുക.
✅ മദ്യപാനം വർദ്ദിപ്പിക്കുക
✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക.

✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു

 إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة أن تقاتلوا قوما عراض الوجوه كأن وجوههم المجان المطرقة(البخاري: ٢٧١٠) 

നിശ്ചയം രോമത്തിന്റെ ചെരുപ്പുകൾ ധരിക്കുന്ന ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ദം ചെയ്യൽ അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപെട്ടതാണ്. നിശ്ചയം പരന്ന മുഖങ്ങളുള്ള ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ദം ചെയ്യൽ അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപെട്ടതാണ്.
            
രോമത്തിന്റെ ചെരുപ്പുകൾ ധരിക്കുന്നവർ തുർക്കികളല്ലെന്നും നിഷിദ്ധമായ കാര്യങ്ങൾ ഹലാലാക്കിയ ബാബക്കിന്റെ അനുയായികളാണെന്നും ഫത്ഹുൽ ബാരിയിൽ കാണാവുന്നതാണ്. മഅ്മൂൻ രാജാവിന്റെ ഭരണകാലത്ത് അവർ ത്വബ്ർസ്ഥാൻ, റയ്യ് തുടങ്ങിയ പല നാടുകളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. മുഅ്തസ്വിമിന്റെ  ഭരണകാലത്ത് ബാബക് വധിക്കപ്പെട്ടു. ഹിജ്‌റ വർഷം 201 നോ അതിനുമുമ്പോ രംഗത്തുവന്ന ബാബക് 222 ൽ  വധിക്കപ്പെട്ടു. (ഫത്ഹുൽബാരി: 9/93)

من أشراط الساعة: أن يتباهى الناس في المساجد( رواه النسائي: ٦٨٢)

✅  ജനങ്ങൾ പള്ളികളുടെ പേരിൽ അഭിമാനം കൊള്ളുക.

من أشراط الساعة أن يفشو المال ويكثر، وتفشو التجارة

✅സ്വത്തും കച്ചവടവും വർദ്ദിക്കുക.
✅മനുഷ്യരിൽ അല്ലാഹുവിലുള്ള വിശ്വാസം കുറഞ്ഞുവരിക.
✅വിപ്ലവങ്ങളും  അരാജകത്വവും വർദ്ദിക്കുക.

✅ലോകത്താകെ നാശം പരക്കുക. എത്രത്തോളമെന്നാൽ ഒരു ഖബ്‌റിന്നരികിലൂടെ മനുഷ്യൻ നടന്നുപോകുമ്പോൾ 'ഇയാൾക്കുപകരം ഞാനായിരുന്നുവെങ്കിൽ' എന്ന് നടന്നുപോകുന്നവൻ ആശിച്ചുപോകും.

✅ഇറാഖ്, സിറിയ എന്നിവ നികുതിയടക്കാൻ വിസമ്മതിക്കും. (അവ സ്വതന്ത്ര രാജ്യങ്ങളാവും എന്നാവാം അർത്ഥം)

✅മദീനയിലെ കെട്ടിടങ്ങളുടെ നീളം മക്കയിലെത്തും.

✅ ബഹുദൈവാരാധന സാര്വത്രികമാകും. അറബികൾ ലാത്ത, ഉസ്സ, തുടങ്ങിയ പുരാതന ജാഹിലി വിഗ്രഹങ്ങളെ പൂജിക്കാൻ തുടങ്ങും. ഹൃദയത്തിൽ കടുമണിത്തൂക്കം വിശ്വാസമുള്ളവർ വരെ മരിച്ച ശേഷമാണ് ഇത് സംഭവിക്കുക. സിറിയയിൽ ആഞ്ഞു വീശുന്ന പരിമളപൂരിതമായ ഒരു ശീതവാതം അവസാനത്തെ വിശ്വാസിയുടെ ആത്മാവിനെ മരിപ്പിച്ചുകൊണ്ടുപോകുകയും ചെയ്യും. തൽഫലമായി ഏറ്റവും ഭീകരമായ അജ്ഞതയിൽ ജനം ഒരു നൂറു കൊല്ലം കഴിയേണ്ടിവരും.

✅ വിശ്വസ്തത നഷ്ടപ്പെടുക.
✅ഭാര്യമാർക്ക് വഴിപ്പെട്ട് മാതാവിനെ വെറുപ്പിക്കുക.
✅സ്നേഹിതനെ അടുപ്പിക്കുകയും പിതാവിനെ അകറ്റി നിറുത്തുകയും ചെയ്യുക.
✅സമുദായത്തിലെ അവസാനത്തവർ ആദ്യത്തവരെ ശപിക്കുക.
✅സകാത്ത് കൊടുക്കാതിരിക്കുക.
✅പള്ളികളിൽ ശബ്ദങ്ങളുയരുക.
✅പാട്ടുകാരികൾ വർദ്ദിക്കുക.
✅പുരുഷൻ പട്ടുവസ്ത്രം ധരിക്കുക.
✅ഒരാളുടെ അക്രമം ഭയന്ന് അയാളെ ആദരിക്കുക.
✅ലൈംഗിക വൃത്തിക്ക് പുരുഷന്മാർ പുരുഷന്മാരെക്കൊണ്ടും സ്ത്രീകൾ സ്ത്രീകളെകൊണ്ടും മതിയാക്കുക.

✅കാര്യങ്ങൾ അനർഹർ കൈകാര്യം ചെയ്യുക.
✅യൂഫ്രട്ടീസ്‌ തടങ്ങളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വമ്പിച്ച കൂമ്പാരങ്ങൾ കണ്ടെടുക്കും. പലർക്കും അത് നാശമായി ഭവിക്കും.

✅എത്യോപിയക്കാരാൽ മക്കയിലെ കഅ്ബ തകർക്കപ്പെടും.
✅മൃഗങ്ങളും ജീവില്ലാത്ത വസ്തുക്കളും സംസാരിക്കും.
✅ഹിജാസ്, യമൻ ഭാഗത്തുനിന്ന് അതിഭയാനകമായ അഗ്നി ഉയരും.
✅കഹ്താൻ ഗോത്രത്തിന്റെ പിന്ഗാമികളിൽ നിന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടും. അയാൾ തനിക്കുമുമ്പിലെ ജനങ്ങളെ തന്റെ വടികൊണ്ട് തെളിക്കും.

✅ ഇമാം മഹ്ദി(റ)യുടെ ആഗമനം.

ഇമാം മഹ്ദി(റ) സത്യധർമ്മത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ഭൂമിയാകെ നന്മയും നീതിയും ക്ഷേമവും നിറയ്ക്കും. മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികളും മറ്റും ആ സമയം ജീവിച്ചിരുന്നെങ്കിൽ എന്ന് ജനം ആശിക്കും. അത്രമാത്രം ക്ഷേമൈശ്വര്യ സമ്പൂർണ്ണമായിരിക്കും മഹ്ദി(റ)യുടെ ഭരണകാലം.

✅ ഭൂകമ്പങ്ങളും ഭൂതകാഴ്ചകളും സംഭവിക്കും.
✅ക്രമാതീതമായി ധനം വർദ്ദിക്കും.
✅മുസ്ലിംകൾ ജൂതന്മാരുമായി പോരാടി വിജയിക്കും. മദീനയിലെ ജനവാസം കുറയുകയും ജറുസലേം പ്രശസ്ത നഗരമായി ഉയരുകയും ചെയ്യും.

✅ഭൂമികുലുക്കങ്ങളും ആകാശത്തുനിന്നുള്ള കല്ലേറുകളും സംഭവിക്കും. ബസ്വറയിൽ ഭൂമി പാതാളത്തിലേക്ക്‌ ഇടിഞ്ഞു വീഴുകയും ചെയ്യും.

✅മസീഹ് ദജ്ജാൽ പുറപ്പെടും അതിനുശേഷം ഈസാനബി(അ) ഭൂമിയിൽ  വരികയും ലോകമൊട്ടാകെ ഇസ്‌ലാം സ്ഥാപിക്കുകയും ചെയ്യും.

✅ഒരു നീഗ്രോഭരണാധികാരി കഅ്ബ പൊളിക്കുകയും നിധികൾ എടുത്തുകൊണ്ടുപോവുകയും ചെയ്യും.

✅സൂര്യൻ പടിഞ്ഞാറുനിന്നുദിക്കും.

✅ ദാബ്ബത്തുൽഅര്ള്   പ്രത്യക്ഷപ്പെടും. മക്കയിലെ സ്വഫാമലയുടെ മുകളിൽ നിന്നാണ് അത് പ്രത്യക്ഷപ്പെടുക. വിവിധ സ്ഥലങ്ങളിലായി മൂന്നു തവണ ഈ ജീവി പ്രത്യക്ഷപ്പെടും. മൂസാ നബി(അ)യുടെ വടിയും സുലൈമാൻ നബി(അ)യുടെ മുദ്രയും ഈ ജീവി വഹിക്കും. അതിവേഗതയുള്ള ഈ ജീവിയെ യാതൊന്നിനും മറികടക്കാനോ ഈ ജീവിയിൽനിന്നു ഓടി രക്ഷപ്പെടാനോ സാധ്യമല്ല. ഈ ജീവിയുടെ ആദ്യത്തെ ആഘാതത്തിൽതന്നെ  വിശ്വാസിയുടെ നെറ്റിയിൽ 'മുഅ്മിൻ' എന്നും അവിശ്വാസിയുടെ നെറ്റിയിൽ 'കാഫിർ' എന്നും പാതിയും. അങ്ങനെ ഓരോരുത്തനെയും അവരുടെ വിശ്വാസമനുസരിച്ച് തിരിച്ചറിയാനാവും. ഇസ്‌ലാം ഒഴികെയുള്ള എല്ലാ മതങ്ങളുടെയും വ്യാജ സ്വഭാവം ഈ ജീവി വെളിപ്പെടുത്തും. അറബിയിലാണ് സംസാരിക്കുക.

✅ മുസ്ലിംകൾ  റോമക്കാർ/ ഗ്രീക്കുകാരോട് യുദ്ദം ചെയ്യും. ഇസ്ഹാഖ് നബി(അ)യുടെ പിന്ഗാമികളിൽപ്പെട്ട 70,000 പേര് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കും. ആയുധശക്തികൊണ്ടല്ല.  പ്രത്യുത അവർ 'ലാഇലാഹഇല്ലല്ലാഹു' (لاإله إلا الله) എന്ന് ഉദ്‌ഘോഷിക്കുമ്പോൾ ആ നഗരത്തിന്റെ മതിലുകൾ അവർക്കുമുമ്പിൽ തകർന്നുവീഴും. തുടർന്നു അവർ ആർജ്ജിത വീതിക്കുമ്പോൾ മസീഹുദ്ദജ്ജാൽ പുറപ്പെട്ടതായി അവരോടു വിളിച്ചു പറയപ്പെടും. അവൻ ഒറ്റക്കണ്ണനായിരിക്കും. അവന്റെ നെറ്റിയിൽ ക-ഫ-റ (കാഫിർ) എന്നെഴുതി വെച്ചിട്ടുണ്ടായിരിക്കും. സിറിയഖും ഇറാഖിനും ഇടയിലാണ് (ഖുറാസാൻ) അവൻ പ്രത്യക്ഷപ്പെടുക. അവൻ ഒരു വെളുത്ത കഴുതപ്പുറത്താണ് സഞ്ചരിക്കുക. അസ്ഫഹാനിലെ 70000 ജൂതന്മാർ അവനെ പിന്തുടരും. ഭൂമിയിൽ അവൻ 40 ദിവസം വാഴും. അതിലെ ഓരോ ദിനവും ഓരോ വർഷത്തിന്റെ നീളമുള്ളതായിരിക്കും. ബാക്കിദിനങ്ങൾ സാധാരണ ദൈർഘ്യമുള്ളവയായിരിക്കും. എല്ലാ നാടും അവൻ തരിശാക്കും. മാലാഖമാർ കാവൽ നിൽക്കുന്ന മക്കയിലും മദീനയിലും അവൻ കടക്കുകയില്ല. ദജ്ജാലാലിനെ ഒടുവിൽ ഈസാനബി(അ) വധിക്കും. ലുദ്ദ് കവാടത്തിനടുത്തുവെച്ചാണ് അവർ തമ്മിൽ സംഘട്ടനം നടക്കുക.

✅ ഈസാനബി(അ) യുടെ രണ്ടാം വരവ്. ഡമസ്കസിന്റെ കിഴക്കുള്ള വെള്ള ഗോപുരത്തിനു കിഴക്കാണ്‌ അദ്ദേഹം വന്നിറങ്ങുക. ജനങ്ങൾ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കി വരുമ്പോഴായിരിക്കും അത്. അദ്ദേഹം മുഹമ്മദ് നബി(സ) ശരീഅത്ത് സ്വീകരിച്ച് പ്രവർത്തിക്കും. വിവാഹം ചെയ്യും. അതിൽ മക്കൾ ജനിക്കും. വ്യാജക്രിസ്തുവേ വധിക്കും. 40/24 കൊല്ലം ജീവിച്ച ശേഷം അദ്ദേഹം വഫാത്താകും. മദീനയിൽ റൗളാ ശരീഫിലാണ് അദ്ദേഹത്തെ ഖബറടക്കം ചെയ്യുക. അദ്ദേഹത്തിൻറെ ഭരണകാലത്ത് ലോകത്താകെ സുരക്ഷിതത്വവും ക്ഷേമവും ഉണ്ടാകും. വെറുപ്പും പകയുമെല്ലാം ഒഴിവാകും. സിംഹങ്ങളും ഒട്ടകങ്ങളും ആടുകളും കരടികളും സമാധാനത്തിൽ ജീവിക്കും. ഉപദ്രവമില്ലാതെ കുഞ്ഞുങ്ങൾ സർപ്പവുമായ കളിക്കും.

✅ ജൂതന്മാരുടെ യുദ്ദം. മുസ്ലിംകൾ ഈസാ നബി(അ)യുടെ കീഴിൽ ജൂതന്മാരുടെ യുദ്ദം ചെയ്യും. ജൂതന്മാർ ഒളിച്ചിരിക്കുന്ന ഓരോ കല്ലും ഓരോ ചെടിയും 'ഇവിടെ ഒരു ജൂതൻ ഒളിച്ചിരിക്കുന്നു' എന്ന് വിളിച്ച് പറയും. 'ഗർഖദ്' വൃക്ഷമൊഴികെ. അത് ജൂതന്മാരുടെ ആരാധന വൃക്ഷമെത്രെ.

✅ യഅ്ജൂജ് മഅ്ജൂജിന്റെ ആഗമന. ഇവർ കിഴക്കൻ മലകൾക്കപ്പുറത്തുനിന്നാണ് പുറപ്പെടുക. പടക്കൂട്ടവുമായി കണ്ണിൽകണ്ടതെല്ലാം അവർ നശിപ്പിക്കും. തിബാരിയാസ് തടാകം കുടിച്ചു തീർക്കും. അവർ ജറുസലേം വരെ എത്തുകയും ഈസാനബി(അ)ക്കും സഹവാസികൾക്കും അങ്ങേയറ്റം ക്ലേശമുണ്ടാക്കുകയും ചെയ്യും. അദ്ദേഹത്തിൻറെ സഹചരന്മാരുടെയും പ്രാർത്ഥന സ്വീകരിച്ച് അല്ലാഹു അവരെ നശിപ്പിക്കും. അവരുടെ ശവങ്ങൾകൊണ്ട് ഭൂമി നിറയും. തുടർന്ന് അല്ലാഹു ഒരു തരാം പക്ഷികളെ അയക്കുകയും അവ അവരുടെ ശവങ്ങൾ കൊത്തിയെടുത്തുകൊണ്ടുപോകുകയും ചെയ്യും. അവരുടെ ആയുധങ്ങൾ മുസ്ലിംകൾ ഏഴു വർഷം കത്തിക്കും.

✅ ഭൂമി മുഴുവൻ മൂടുന്ന പുക

✅ ചന്ദ്രഗ്രഹണം. അന്ത്യനാളിൽ മുമ്പ് മൂന്നു ഗ്രഹണങ്ങൾ സംഭവിക്കുമെന്ന് നബി(സ) പ്രവചിക്കുകയുണ്ടായി. അതിലൊന്ന് കിഴക്കും മറ്റേത് പടിഞ്ഞാറും മൂന്നാമത്തേത് അറേബ്യായിലും  ദൃശ്യമാകും. അന്ത്യദിനം എപ്പോൾ സംഭവിമ്മുമെന്ന കാര്യം അപ്പോഴും അജ്ഞാതമായവശേഷിപ്പിക്കും.

ഇസ്‌റാഫീൽ(അ) എന്ന മലക്ക് 'സ്വൂർ' എന്ന കാഹളത്തിൽ ഊതുന്നതോടെയാണ് ഖിയാമത്ത് സംഭവിക്കുക. ഈ കാഹള ധ്വനി മൂന്നുതവണ മുഴുക്കപ്പെടും. ആദ്യത്തെ തവണ മുഴങ്ങുമ്പോൾ അല്ലാഹു അവന്റെ കൃപയാൽ മാറ്റിനിർത്തിയവരൊഴികെയുള്ള മനുഷ്യരും പറവകളും മൃഗങ്ങളും സർവ്വ ജീവജാലങ്ങളും കൊടുംഭീതിയിലാകും. ഈ ധ്വനി സൃഷ്ട്ടിക്കുന്ന ആഖാതം ഭയാനകമായിരിക്കും. ആ ദിവസത്തിന്റെ ഭയങ്കരതയെക്കുറിച്ച് ഖുർആൻ വിവരിക്കുന്നതിങ്ങനെയാണ്.

إِذَا الشَّمْسُ كُوِّرَتْ ﴿١﴾ وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾ وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾ وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾ وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾ وَإِذَا الْبِحَارُ سُجِّرَتْ ﴿٦﴾ وَإِذَا النُّفُوسُ زُوِّجَتْ ﴿٧﴾ وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨﴾ بِأَيِّ ذَنبٍ قُتِلَتْ ﴿٩﴾ وَإِذَا الصُّحُفُ نُشِرَتْ ﴿١٠﴾ وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾ وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾ وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣﴾ عَلِمَتْ نَفْسٌ مَّا أَحْضَرَتْ. (سورة التكوير١-١٤)


"സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍, പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,താൻ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടതെന്ന് (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍, ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍,ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌".

അല്ലാഹു പറയുന്നു: 

إِذَا السَّمَاءُ انفَطَرَتْ ﴿١﴾ وَإِذَا الْكَوَاكِبُ انتَثَرَتْ ﴿٢﴾ وَإِذَا الْبِحَارُ فُجِّرَتْ ﴿٣﴾ وَإِذَا الْقُبُورُ بُعْثِرَتْ ﴿٤﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ. (سورة الإنفطار١-٤)

"ആകാശം പൊട്ടി പിളരുമ്പോള്‍.നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്,ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്‌"

രണ്ടാമത്തെ കാഹളധ്വനിയോടെ ഭൂമിയിലും ആകാശങ്ങളിലുമുള്ള എല്ലാ സൃഷ്ട്ടി ജാലകങ്ങളും നശിക്കും. അല്ലാഹു പൊതുവിധിയിൽ നിന്നു മാറ്റിനിർത്തയവരൊഴികെ. ഇതെല്ലാം കണ്ണിമവെട്ടുന്ന സമയംകൊണ്ടാണ് സംഭവിക്കുക. തുടർന്ന് അല്ലാഹുവല്ലാത്തതെല്ലാം നശിക്കും. സ്വർഗ്ഗനരഗങ്ങൾ, അവയിലെ നിവാസികൾ എന്നിവരും അവശേഷിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. ഏറ്റവും അവസാനമായി മരിക്കുക കാഹളം മുഴക്കാൻ നിയുക്തനായ ഇസ്‌റാഫീൽ(അ) എന്ന മലക്കായിരിക്കും.

തുടർന്ന് 40 വർഷത്തിനുശേഷം വീണ്ടും കാഹളം മുഴക്കപ്പെടും. ഇത് ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമായിരിക്കും. ഇതിന്നായി ജിബ്‌രീൽ(അ), മീക്കാഈൽ(അ), ഇസ്‌റാഫീൽ(അ) എന്നീ മലക്കുകളെ അല്ലാഹു പുനർജീവിപ്പിക്കും. ഉണങ്ങിയതും ദ്രവിച്ചതുമായ എല്ലുകളും വേര്പിരിഞ്ഞുപോയ ശരീരഭാഗങ്ങളും രോമങ്ങൾ വരെ വിചാരണയ്ക്കായി ഒരുമിച്ച് കൂട്ടും. അല്ലാഹുവിന്റെ കൽപ്പനയിൽ ഇസ്‌റാഫീൽ(അ) വീണ്ടും കാഹളം മുഴക്കുമ്പോൾ എല്ലാ ആത്മാവുകളും എല്ലാ ഭാഗത്തുനിന്നുമായി ആകാശത്തിനും ഭൂമിക്കുമിടയിൽ തേനീച്ചകളെപ്പോലെ ഒരുമിച്ചുകൂടി പാറിക്കളിക്കും. തുടർന്ന് അവയുടെ ശരീരങ്ങളിലേക്കു തിരിച്ചുപോകും. ജീവികളെല്ലാം മരണനിദ്രവിട്ടുണരും. ആദ്യം എഴുന്നേൽക്കുക മുഹമ്മദ് നബി(സ) ആയിരിക്കും.

40 വർഷം നീണ്ടുനിൽക്കുന്ന വർഷപാതം ഭൂമിയെ ഇതിനായി സജ്ജീകരിക്കും. അര്ശിന്റെ താഴെയുള്ള ജീവജാലത്തിൽനിന്നാണ് ഈ വർഷപാതം ഉണ്ടാവുക. വിത്തുകൾപോലുള്ള മനുഷ്യാവശിഷ്ടങ്ങൾക്കുമേൽ നാല്പതുവർഷത്തെ മഴ പെയ്തതിനെത്തുടർന്ന് ഗർഭാശയത്തിലെന്നോണം മനുഷ്യ ശരീരങ്ങൾ ഭൂമിയിൽ വളരും. മഴകൊണ്ട് ധാന്യങ്ങൾ മുളയ്ക്കുന്നതുപോലെ. പിന്നെ അവരിൽ ജീവശ്വാസം ഊതപ്പെടും. അന്തിമകാഹളം മുഴങ്ങുന്നതുവരെ അവ ആ കുഴിയുടെ മാളങ്ങളിലുറങ്ങും.

അന്ത്യദിനം അതിന്റെ ഭയങ്കരതയാൽ അതിദീർഘമായിരിക്കും.  അതിന്റെ ദൈർഘ്യം സാധാരണത്തെ ആയിരമോ (ഖു. 32-4) അമ്പതിനായിരമോ(ഖു. 70-4) വർഷം വരെ നീണ്ടതായിരിക്കുമെന്ന്‌ വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്.

ഉയിർത്തെഴുന്നേൽപ്പ് എല്ലാ ജീവികൾക്കും ബാധകമാണ്. മലക്കുകൾ, ജിന്നുകൾ, മനുഷ്യൻ, മൃഗങ്ങൾ, എല്ലാവരും പുനർജ്ജീവിപ്പിക്കപ്പെടും.

ശാശ്വത സമാധാനത്തിനായി വിധിക്കപ്പെട്ടവർ ആദരവോടെയും സുരക്ഷിതത്വത്തോടെയുമാണ് എഴുന്നേൽക്കുക. ശിക്ഷകൾക്ക് വിധിയായവർ നിഗ്രഹിതരും മുഖം ഇരുണ്ടവരുമായി എഴുന്നേൽക്കും. അല്ലാഹു പറയുന്നു.

😥 "ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌".

💥 പ്രസ്തുത ആയത്തിനെ അധികരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു: 👇

ഇമാം മാലിക്(റ), ദൈലമി(റ) എന്നിവർ ഇബ്നു ഉമർ (റ)യിൽ നിന്ന് നിവേദനം ചെയ്തതായി ഖത്വീബ് (റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: "അഹ് ലുസ്സുന്നയുടെ മുഖങ്ങൾ പ്രകാശിക്കുന്നതും അഹ്‌ലുൽ ബിദ്അയുടെ മുഖങ്ങൾ കറുക്കുന്നതുമാണെന്നാണ് ആയത്തിന്റെ വിവക്ഷ". (അദ്ദുർറൂൽ മൻസൂർ. 2/407) ഖുർത്വുബി 4/167-ലും ഇതേ വിവരണം കാണാവുന്നതാണ്.

മാതാവിന്റെ ഗര്ഭാശയത്തിൽനിന്നു ജനിച്ചു വീണ കുഞ്ഞുങ്ങളെപ്പോലെ നഗ്നരും നഗ്നപാദരും സുന്നത്ത് കഴിക്കപ്പെടാത്തവരുമായിരിക്കും അവർ.

💥 ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം; നബി(സ) ഞങ്ങളിൽ എണീറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നിങ്ങൾ നഗ്നരും നഗ്നപാദരും സുന്നത്തുകഴിക്കപ്പെടാത്തവരുമായി ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്". 'ആദ്യമായി സൃഷ്ട്ടി ആരംഭിച്ചതുപോലെതന്നെ നാം അത് ആവർത്തിക്കുന്നതാണ്' എന്നർത്ഥം വരുന്ന ആയത്ത് (അംമ്പിയാഅ്: 104) നബി(സ) പാരായണം ചെയ്തു. അന്ത്യനാളിൽ സൃഷ്ട്ടികളിൽവെച്ച് ആദ്യമായി വസ്ത്രം ധരിക്കപ്പെടുന്നത് ഇബ്‌റാഹീം(അ) ആണ്. (ബുഖാരി: 6045)

💥 ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി(റ) എഴുതുന്നു.

നമ്മുടെ നബി(സ) ഏതുവസ്ത്രത്തിലാണോ മരണപ്പെട്ടത് അതേവസ്ത്രം ധരിച്ചായിരിക്കും ഖബ്‌റിൽ നിന്ന് എണീക്കുകയെന്ന് എനിക്കിപ്പോൾ വ്യക്തമായിരിക്കുന്നു. അപ്പോൾ ഇബ്‌റാഹീം നബി(അ) ക്കു ശേഷം നബി(സ)ക്ക്  ധരിക്കപ്പെടുമെന്ന് പറയുന്ന വസ്ത്രം ആദരവിന്റെ സ്വർഗ്ഗീയ വസ്ത്രം മാത്രമാണ്. അര്ശിന്റെ താഴ്ഭാഗത്ത് കുർസിയ്യിൽ നബി(സ)യെ ഇരുത്തുമെന്ന പരാമർശം ഇതിനു തെളിവാണ്. അപ്പോൾ നബി(സ) ഒഴിച്ചുള്ള സൃഷ്ട്ടികളിലേക്ക് ചേർത്തിയാണ് വസ്ത്രം ധരിക്കുന്നവരുടെ കൂട്ടത്തിൽ ഇബ്‌റാഹീം നബി(അ) ഒന്നാമനാകുന്നത്. (ഫത്ഹുൽബാരി)

✅ ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:

ചെരിപ്പ് ധരിക്കാത്തവരും വസ്ത്രം ധരിക്കാത്തവരും നേതാക്കളാകുന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപ്പെട്ടതാണ്. (ബുഖാരി: 4404)

🍇 തുടർന്ന് അല്ലാഹുവിന്റെ സന്നിധിയിൽ മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടും.👇

അവർ മൂന്നുവിഭാഗമായിരിക്കും. കാൽനടത്തക്കാർ, ദ്രുതകാമികൾ, മുട്ടിലിഴയുന്നവർ എന്നിങ്ങനെ. പുണ്യകർമ്മങ്ങൾ കഷ്ടിയായ വിശ്വാസികളാണ് ആദ്യവിഭാഗം. അല്ലാഹുവിന്നു ഏറെ സ്വീകാര്യരും അവൻ ആദരിച്ചവരുമാണ് രണ്ടാം വിഭാഗം. പുണ്യവാന്മാർക്കുവേണ്ടി അവർ ഖബ്‌റുകളിൽനിന്ന് എഴുന്നേൽക്കുമ്പോൾ തങ്കച്ചിറകുകളുള്ള ഒട്ടകങ്ങളെ ഒരുക്കിനിർത്തിയിട്ടുണ്ടാകുമെന്ന് അലി(റ) നിവേദനം ചെയ്ത ഒരു ഹദീസിലുണ്ട്. അവരുടെ ജീനി/കടിഞ്ഞാൽ സ്വർണ്ണമായിരിക്കും. മൂന്നാം വിഭാഗം സത്യനിഷേധികളാണ്. മുഖം കുത്തിയ നിലയിലും അന്ധരും ബധിരരും ഊമകളുമായ നിലയിലുമാണ് അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുക. നിഗ്രഹീതരെ തിരിച്ചറിയാൻ വേറെയും അടയാളമുണ്ട്.


يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾ وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾ لِيَجْزِيَ اللَّـهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ. (سورة ابراهيم٤٨-٥١)

"
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ".

ഭൂമിയെ മറ്റൊരു ഭൂമിയായി മാറ്റുമെന്നതിന്റെ വിവക്ഷയെന്താണെന്നതിൽ മുഫസ്സിറുകൾക്ക് രണ്ടു വീക്ഷണങ്ങളുണ്ട്.

(1) ഭൂമി ഇപ്പോൾ നിലവിലുള്ള ഭൂമിതന്നെയായിരിക്കും. അതിന്റെ വിശേഷണങ്ങളിൽ മാത്രമാണ് മാറ്റം സംഭവിക്കുന്നത്. ഭൂമിയിലെ നിലവിലുള്ള പർവ്വതങ്ങൾ പറന്നുപോയി വറ്റിവരണ്ട സമുദ്രം നികത്തുന്നതിനാൽ സമനിരപ്പായ ഒരു ഭൂപതി രൂപാന്തരപ്പെടുമെന്നാണ് ഇവരുടെ വീക്ഷണം. ഈ അഭിപ്രായം ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നുണ്ട്.

(2) നിലവിലുള്ള ഭൂമി മാറ്റി രക്തച്ചൊരിച്ചിലിനോ പാപത്തിനോ വിധേയമാവാത്ത സംശുദ്ധമായ വെള്ളിപോലുള്ള ഒന്നിനാൽ നിർമ്മിതമായ ഒരു ഭൂമിയെ അല്ലാഹു സൃഷ്ട്ടിക്കും. മഹാനായ ഇബ്നു മസ്ഊദ്(റ) വില നിന്ന് ഈ അഭിപ്രായം നിവേദനം ചെയ്യപ്പെടുന്നുണ്ട്.  എന്നാൽ പലരും പ്രബലമായി കാണുന്നത് ആദ്യവീക്ഷണത്തെയാണ്. (റാസി)

അല്ലാഹു പറയുന്നു:

نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ﴿٦٠﴾ عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ. (سورة الواقعة: ٦٠-٦١)

 "നാം നിങ്ങൾക്കിടയിൽ മരണം വിധിച്ചിട്ടുണ്ട്. നിങ്ങളുടെ രൂപം മാറ്റുന്നതിനും നിങ്ങൾക്കറിഞ്ഞുകൂടാത്ത മറ്റേതോ രൂപത്തിൽ നിങ്ങളെ സൃഷ്ടിക്കുന്നതിനും നാം അശക്തനല്ല".


അന്ത്യദിനത്തിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അന്തരം വിവരിച്ചു ഖുർആൻ പറയുന്നു:


 وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾ وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ ﴿٦٩﴾ وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ ﴿٧٠﴾ وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾ قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٧٢﴾ وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ ﴿٧٣﴾ وَقَالُوا الْحَمْدُ لِلَّـهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ ﴿٧٤﴾ (سورة الزمر: ٦٨-٧٤)

 "കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ. സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. (അവരോട്‌) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത! തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക. അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!".

✅ "ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി".

ഈ തുലനം അതിവേഗതയിലാണ് നടക്കുക. ഓരോ ജീവിയും ഇതര ജീവികൾ തന്നോട് ചെയ്ത അതിക്രമങ്ങൾക്ക് പരലോകത്തുവെച്ചു പകരം വീട്ടും. പകരത്തിനുപകരം എന്ന തത്വപ്രകാരം, അതിക്രമിയായ മനുഷ്യരുടെ നന്മകൾ ഇരയായ മനുഷ്യർക്ക് ചാർത്തി നൽകുകയും പകരം ഇരയായ മനുഷ്യന്റെ തിന്മകൾ അതിക്രമിയുടെ കണക്കിൽ ചേർക്കുകയും ചെയ്യും. തുടർന്ന് അണുമണിത്തൂക്കമെങ്കിലും നന്മ അവശേഷിക്കുന്ന മനുഷ്യനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. തിന്മ മാത്രം അവശേഷിക്കുന്നവരെ നരകത്തിൽ തള്ളും.

മൃഗങ്ങൾ പരസ്പരം പ്രതികാരം നിർവ്വഹിച്ചു കഴിഞ്ഞാൽ അല്ലാഹുവിന്റെ ആജ്ഞാനുസരണം അവരെ പൊടിയാക്കി മാറ്റപ്പെടും. കഠിന ശിക്ഷ നൽകാനായി ദുഷ്ടരെ അല്ലാഹു മാറ്റി നിർത്തും. മൃഗങ്ങളുടെ വിധി കണ്ട് അവർ 'തങ്ങളെയും അല്ലാഹു പൊടിയാക്കി മാറ്റുമോ' എന്ന് ചോദിക്കും പിശാചിനെയും അവന്റെ കൂട്ടാളികളെയും നരകത്തിൽ നിത്യവാസികളാക്കുമെന്ന് ഖുർആൻ പറയുന്നു. 

R . A . M          
ചങ്ങല           
ചാല            
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Saturday, June 26, 2021

 ആദ്യം ഇസ്‌ലാം സ്വീകരിച്ച സ്വഹാബികൾ


ആദ്യം ഇസ്‌ലാം സ്വീകരിച്ച സ്വഹാബികൾ


ഖദീജാ ബിൻത് ഖുവൈലിദ്‌  رضي الله عنها

ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ്  رضي الله عنها

അലി ബിൻ അബീത്വാലിബ്‌‌   رضي الله عنه

അബൂബക്ർ സിദ്ദീഖ്‌ رضي الله عنه

സൈദ് ഇബ്ൻ ഹാരിത് رضي الله عنه

അബു-ദറ് അൽ ഗഫാരി رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് رضي الله عنه

അബു ഉബൈദ് ഇബ്ൻ ജറാഹ് رضي الله عنه

അബ്ദുല്ല ഇബ്ൻ മസൂദ്  رضي الله عنه

അമ്മാർ ബിൻ യാസിർ  رضي الله عنه

സുമയ്യ ബിൻത് ഖബ്ബാബ്   رضي الله عنها

‌ഉസ്‌മാൻ ബിൻ അഫ്ഫാൻ رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് رضي الله عنه

സുബൈർ ഇബ്ൻ അൽ-അവ്വാം رضي الله عنه

തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ്  رضي الله عنه

സ‌ഈദ് ഇബ്ൻ അബി വക്കാസ്  رضي الله عنه

കഹ്ബാബ് ഇബ്ൻ അൽ-അരാത്ത് رضي الله عنه

ബിലാൽ ഇബ്‌ൻ രിബാഹ്  رضي الله عنه

അസ്മ ബിൻത് അബു അബു ബക്കർ     رضي الله عنها

ഫാത്തിമ ബിൻത് അൽ ഖത്താബ്   رضي الله عنها

സഈദ്‌ ഇബ്ൻ സൈദ്‌ رضي الله عنه

‌ഉമർ ബിൻ ഖതാബ്‌ رضي الله عنه

ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ് رضي الله عنه

ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ 

അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്  رضي الله عنه

സൗദ ബിൻത് സമ  رضي الله عنها


R . A . M    

ചങ്ങല     

ചാല        

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Friday, June 25, 2021





നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും. അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും. ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും. രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും. അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്. അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്. ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്. ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും. ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്. പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും. അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും. മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.

ഖബ്‌റില്‍ തീ കത്തുന്നു

ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി. പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല. ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്. അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു. പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,

ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.

ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?

മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.

ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.

ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.

നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)




R . A . M        

ചങ്ങല         

ചാല         

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

പിശാചുകളുടെ പേടി സ്വപ്നമായ ആ ആയത്ത് പിശാചുക്കളെ തറപറ്റിക്കുന്ന ആയത്ത്.





അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി.

അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ?

നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ?

ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും.

ഇബ്‌നു മസ്ഊദ്(റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്? (ഇബ്‌നുകസീര്‍ 1/269)


ആയത്തുല്‍ കുര്‍സിയ്യ് പാരായണം പതിവുള്ള ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പിശാച് കൂടൊഴിഞ്ഞു പോകുന്നതാണ്. എല്ലാ അസമാധാനത്തിന്റെയും മുഖ്യകാരണം; മക്കളും മാതാപിതാക്കളും മരുമക്കളും നാത്തൂന്മാരും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുന്നതും കോപം കലിതുള്ളുന്നതും പൈശാചിക സാന്നിധ്യമാണ്. കുടുംബ കലഹങ്ങളും സംശയ രോഗങ്ങളും എല്ലാവിധ തര്‍ക്കങ്ങളും ഉടലെടുക്കാന്‍ ഒരു പരിധി വരെ കാരണം പിശാചിന്റെ ശല്യമാണ്. മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന നബിവചനം എത്ര മാത്രം അര്‍ത്ഥഗര്‍ഭമാണ് എന്നകാര്യം ഓരോ കുടുംബിനിയും മനസിലാക്കുന്നത് നന്നായിരിക്കും.



R . A . M    

ചങ്ങല    

ചാല     

കണ്ണൂര്‍



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

ആയത്തുല്‍ കുര്‍സിയ്യിന്റെ അത്ഭുതങ്ങൾ



അല്‍ബഖറയിലെ 255-ാം ആയത്താണ് ആയത്തുല്‍കുര്‍സിയ്യ് എന്നപേരില്‍ വിളിക്കപ്പെടുന്നത്. ഉബയ്ബ്‌നു കഅബ് (റ) പറയുന്നു.

നബി(സ) പറയുന്നു. ”എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ്‌ ഓതിയാല്‍ മരണമല്ലാത്ത മറ്റൊന്നും അവന്റെ സ്വര്‍ഗ പ്രവേശത്തിനു തടസ്സമില്ല”. (ഇബ്‌നു കസീര്‍1/270) അബൂമൂസാ(റ) നിവേദനം. നബി(സ) പറഞ്ഞു. അല്ലാഹു മൂസാനബിക്ക് ഇങ്ങനെ ഒരു സന്ദേശം നല്‍കി ഓരോ ഫര്‍ളു നിസ്‌ക്കാര ശേഷവും നിങ്ങള്‍ ആയത്തുല്‍കുര്‍സിയ്യ് ഓതുക. അങ്ങനെ പതിവാക്കുന്ന വ്യക്തിക്ക് ഞാന്‍ നന്ദിയുളള മനസ്സും ദിക്‌റ് ചൊല്ലുന്ന നാവും പ്രവാചകന്മാരുടെ പ്രതിഫലവും സത്യ സന്ധരുടെ പ്രവര്‍ത്തികളും നല്‍കും. പ്രവാചകന്മാര്‍ക്കോ, പൂര്‍ണ്ണ സത്യസന്ധനോ ഈമാനിക പരീക്ഷയില്‍ വിജയം വരിച്ചവര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയുടെ പ്രതിഫലം നല്‍കപ്പെടുന്നവനോ അല്ലാതെ ഇതു പതിവാക്കാന്‍ സാധ്യമല്ല.” (ഇബ്‌നുകസീര്‍)

 1/270) ആയത്തുല്‍ കുര്‍സിയ്യിന്റെ പ്രാധാന്യവും ഫലങ്ങളും വിവരിക്കുന്ന നിരവധി ഹദീസുകള്‍ ഇനിയുമുണ്ട്. ഭൗതികമായ ഫലങ്ങള്‍ വിവരിച്ച ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു ഹദീസ് കാണുക. ബുഖാരി (റ) ഉദ്ധരിച്ച ദീര്‍ഘമായ ഹദീസിന്റെ വിവരണത്തില്‍ ഇങ്ങനെ മനസിലാക്കാം. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തന്റെ വിരിപ്പിലെത്തിയാല്‍ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക. അങ്ങനെ ചെയ്യുന്നവന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക സംരക്ഷണം ഉണ്ടാകുമെന്നു നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി).

നബി (സ്വ) പറഞ്ഞു: നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനം പോലെയാക്കരുത്. (സാധാരണ ഖബറുകളെ പോലെ ഖുര്‍ആന്‍ ഓത്തുകളോ ദിക്‌റുകളോ ഇല്ലാത്തവയാക്കരുത്). സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന ഭവനങ്ങളില്‍ നിന്ന് പിശാച് ഇറങ്ങി ഓടുന്നതാണ്. (മിശ്കാത്ത്)

പിശാചിന്റെ ഉപദ്രവം തടയുന്നതിന് നബി (സ്വ) സമുദായത്തിനു നല്‍കിയ ഉരുക്കുകോട്ടയാണ് യഥാര്‍ഥത്തില്‍ ആയത്തുല്‍ കുര്‍സിയ്യ്.

 അബൂഹുറയ്‌റ(റ)വില്‍ നിന്ന് ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നത് കാണുക: നബി(സ്വ) പറഞ്ഞു: സൂറത്തുല്‍ ബഖറയില്‍ ഒരു ആയത്തുണ്ട്. ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളുടെയും നേതാവാണത്. പിശാചിന്റെ സാന്നിധ്യമുള്ള വീട്ടില്‍ അതു പാരായണം ചെയ്താല്‍ തീര്‍ച്ചയായും അവന്‍ പുറത്തുപോകും. ആയത്തുല്‍ കുര്‍സിയ്യ് ആണത്. (ഇബ്‌നുകസീര്‍ 2/289).

പിശാചിന്റെ ഉപദ്രവം തടയുന്നു

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്‌നു മസ്ഊദ് (റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്? (ഇബ്‌നുകസീര്‍ 1/269)

ആയത്തുല്‍ കുര്‍സിയ്യ് പാരായണം പതിവുള്ള ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പിശാച് കൂടൊഴിഞ്ഞു പോകുന്നതാണ്. എല്ലാ അസമാധാനത്തിന്റെയും മുഖ്യകാരണം; മക്കളും മാതാപിതാക്കളും മരുമക്കളും നാത്തൂന്മാരും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുന്നതും കോപം കലിതുള്ളുന്നതും പൈശാചിക സാന്നിധ്യമാണ്. കുടുംബ കലഹങ്ങളും സംശയ രോഗങ്ങളും എല്ലാവിധ തര്‍ക്കങ്ങളും ഉടലെടുക്കാന്‍ ഒരു പരിധി വരെ കാരണം പിശാചിന്റെ ശല്യമാണ്. മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന നബിവചനം എത്ര മാത്രം അര്‍ത്ഥഗര്‍ഭമാണ് എന്നകാര്യം ഓരോ കുടുംബിനിയും മനസിലാക്കുന്നത് നന്നായിരിക്കും…


R . A . M          

ചങ്ങല           

ചാല            

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Thursday, June 24, 2021

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

 




꧁  المعرفة الاسلام ꧂
رقم الواتس اب   
٠٠٩١٩٧٤٦٦٩٥٨٩٤
٠٠٩١٩٥٦٢٦٥٨٦٦٠
Whatsapp group no.
00919746695894 
00919562658660



اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩


സ്വലാത്തുൽ ഫാത്തിഹ്  എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍

ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു.

നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കരിച്ച്‌ ഒന്നാം റക്‌ അത്തിൽ ഫാത്തിഹക്ക്‌ ശേഷം സൂറത്തുല്‍ ഖദ്റും,രണ്ടാം റക്‌അത്തില്‍ ഇദാ സുല്‍സിലത്തിയും,മൂന്നാം റക്‌അത്തില്‍ കാഫിറൂനയും, നാലാം റക്‌അത്തില്‍ മുഅവ്വിദതൈനിയും ഓതി നിസ്‌കരിച്ച ശേഷം 1000 തവണ ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ മുത്ത്‌ നബി (സ) തങ്ങളുമായി സംഗമിക്കും .

ഈ സ്വലാത്ത്‌ എല്ലാ ദിവസവും 100 തവണ പതിവാക്കിയാല്‍ ഒരുപാട ആശ്ചര്യങ്ങള്‍ അവന് കാണാന്‍ കഴിയും, അവന്റെ ആവശ്യങ്ങള്‍ മുഴുവനും വീട്ടപ്പെടും, ഇതിന്റെ പ്രതിഫലം അല്ലാഹുവിനല്ലാതെ അറിയുകയില്ല.

ഈ സ്വലാത്തിനെ സംബന്ധിച്ച്‌ തീജാനി ത്വരീഖത്തിന്റെ ശൈഖായ സയ്യിദീ അഹ്മദു തിജ്ജാനി (റ) അവരുടെ ഖലീഫമാരോട്‌ പറഞ്ഞു: “നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സ്വലാത്തുല്‍ ഫാത്തിഹ്‌ ചൊല്ലിക്കൊടുക്കുക. അവര്‍ ഈമാനോടു കൂടി മരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇങ്ങനെ കല്‍പ്പിക്കുന്നത്‌”.

ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ ആറു ലക്ഷം സ്വലാത്ത്‌ ചൊല്ലിയതിന്റെ പ്രതിഫലം ഉണ്ടെന്ന്‌ മുത്ത്‌ നബി (സ) തങ്ങള്‍ എന്നോട്‌ പറഞ്ഞു എന്ന്‌ അഹ്‌ മദ്‌ തിജ്ജാനി(റ) പറയുന്നു.

ഈ സ്വലാത്ത്‌ സയ്യിദീ അബ്ദുല്‍ ഖാദര്‍ ജീലാനി (റ) ചൊല്ലിയ സ്വലാത്താണെന്ന് അഭിപ്രായമുണ്ട്‌ എന്ന്‌ അഷ്മദ്‌ ദഹ്‌ലാൻ (റ) പറഞ്ഞിട്ടുണ്ട്.

ബഹുമാനപ്പെട്ട ഖുതുബ്‌ മുഹമ്മദുല്‍ ബക്കിരി (റ), എന്ന വലിയ മഹാന്‍ ലോകത്തിലുള്ള മുഴുവന്‍ സ്വലാത്തുകള്‍ ചൊല്ലിയാലുള്ള പ്രതിഫലവും, മുഴുവന്‍ സ്വലാത്തുകളുടെ രഹസ്യങ്ങളും അടങ്ങിയ ഒരു സ്വലാത്ത്‌ അറിയിച്ച്‌ തരാന്‍ വേണ്ടി ദീര്‍ഘകാലം അള്ളാഹുവിനോട്‌ ദുആ ചെയ്തപ്പോള്‍, ഈ സ്വലാത്തിനെ പ്രകാശം കൊണ്ട്‌ കടലാസില്‍ എഴുതി ഒരു മലക്കിനെ ഏല്‍പ്പിച്ച്‌ അള്ളാഹുതആല മഹാനവര്‍കളിലേക്ക്‌ അയച്ച്‌ കൊണ്ട്‌ ദുആക്ക്‌ ഉത്തരംചെയ്തു.

ബഹുമാനപ്പെട്ട അഹമദ്‌ തിജ്ജാനി (റ) പറയുന്നു. മുത്ത്‌ നബി (സ) തങ്ങള്‍ എന്നോട്‌ പറഞ്ഞു. “സ്വലാത്തുല്‍ ഫാത്തിഹിനേക്കാള്‍
ശ്രേഷ്ഠമായ ഒരു സ്വലാത്തും ആരും എന്റെമേല്‍ ചൊല്ലിയിട്ടില്ല”. (ജവാഹിറുല്‍ മആനി-1/109). (അഥവാ മുത്ത്‌ നബി തങ്ങള്‍ പഠിപ്പിച്ച സ്വലാത്തുകളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ടമായത്‌ “ഇബ്റാഹീമിയ്യ്‌” സ്വലാത്താണ്‌. അതിന്‌ ശേഷമാണ്‌ മറ്റുള്ള സ്വലാത്തുകള്‍ എന്ന്‌ മനസ്സിലാക്കണം.)

അഹ്‌ മദ്‌ തിജ്ജാനി (റ) പറയുന്നു: ” ഏഴാകാശത്തിലും ഏഴ ഭൂമിയിലുമുള്ള മുഴുവന്‍ സുഷ്ടികളും ഒരുമിച്ച്‌ കൂടിയാലും ഈ സ്വലാത്തിന്റെ പ്രതിഫലം പറഞ്ഞ്‌ തീര്‍ക്കാന്‍ കഴിയുകയില്ല” ( ജവാഹിറുല്‍ മആനി-1/109)

സ്വലാത്തുൽ ഫാതിഹിന്റെ മഹത്വങ്ങൾ

മുത്ത്നബി(സ്വ)യുടെ മേൽ അള്ളാഹു ചൊല്ലിയ സ്വലാത്ത്. ഇതുതന്നെയാണ് സ്വലാത്തുൽ ഫാത്തിഹിന്റെ ഏറ്റവും വലിയ മഹത്വം.
അല്ലാഹുവിനും മുത്ത് നബി(സ്വ)ക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്.
ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അിറയിച്ചുതരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്കരി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായി അല്ലാഹു അറിയിച്ചു കൊടുത്ത സ്വലാത്ത്.
ഈ സ്വലാത്തിനെ സംബന്ധിച്ച് തീജാനി ത്വരീഖത്തിലെ ശൈഖ് അഹ്മദ് തിജാനി (റ) അവരുടെ ഖലീഫമാരോട് പറഞ്ഞു. ജനങ്ങൾക്ക് സ്വലാ
ത്തുൽ ഫാതിഹ് ചെല്ലി കൊടുക്കുക. ഈമാനോടുകൂടി മരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ കൽപ്പിക്കുന്നത്.
ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാൽ ആറുലക്ഷം സ്വലാത്ത് ചൊല്ലിയ പ്രതിഫലം ഉണ്ടെന്ന് മുത്ത് നബി തങ്ങൾ എന്നോട് പറഞ്ഞു എന്ന്
അഹമ്മദ് തിജാനി(റ) പറയുന്നു.
സർവ്വ പ്രയാസങ്ങൾക്കും പരിഹാരമാണ് സ്വലാത്തുൽ ഫാതിഹ്.
സർവ്വ സ്വലാത്തുകളുടെയും രഹസ്യങ്ങൾഉൾക്കൊള്ളുന്ന സ്വലാത്ത്.
മരണപ്പെട്ടവർക്ക് ഹദ്യ ചെയ്യുവാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.
മുത്ത് നബി(സ്വ)യെ സ്വപ്നത്തിൽ കാണാൻഏറ്റവും ഉത്തമമായ സ്വലാത്ത്.
ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാലുള്ള ളാഹിരിയായ  (ബാഹ്യമായ ) പ്രതിഫലം



 1) ആറു ലക്ഷം മറ്റു സ്വലാത്തുകൾക്ക് തുല്യം. 

2)  പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്ബീഹുകളുടെയും ദിക്റുകളുടെയും അദ്കാറുകളുടെയും ( ഉദാഹരണം ഹിസ്‌ബു സെയ്ഫി, ഹിസ്‌ബുൾ ബഹർ, യാമൻ അള്ഹറൽ ജമീല..  എന്നിങ്ങനെയുള്ള ദുആകൾ   ) ആറു ലക്ഷം പ്രാവശ്യം ചൊല്ലുന്ന പ്രതിഫലം. ( ഇതിൽ അല്ലാഹുവിന്റെ ഇസ്മുൽ അഇളം കബീർ ഉൾപ്പെടില്ല. അത് 6000 സ്വലാത്തുൽ ഫാത്തിഹിന് സമമാണ്).  

3) പരിശുദ്ധ ഖുർആൻ 6000 തവണ ഖത്തം തീർക്കുന്ന പ്രതിഫലം. ( പ്രതിഫലമാണ് ഇവിടെ ഉദ്ദേശിച്ചത്, അല്ലാതെ ഖുർആനിന് പകരമോ ഖുർആനെക്കാൾ ശ്രേഷ്ഠമോ അല്ല  എന്ന് പ്രത്യേകം മനസ്സിലാക്കുക  ).

4) അല്ലാഹുവിന്റെ നാമത്തിൽ 240,000,000 വിശുദ്ധ യുദ്ധവും 96,000,000,000 ഹജ്ജിന്റെയും പ്രതിഫലം

5) സ്വർഗ്ഗത്തിൽ ആറു ലക്ഷം കൊട്ടാരങ്ങളും ആറു ലക്ഷം ഹൂറികളും, ഓരോ ഹൂറിക്കും 70,000 സേവകരും ഉണ്ടാവും. 

6) ആറു ലക്ഷം സ്വർഗ്ഗീയ പക്ഷികൾ സൃഷ്ടിക്കപ്പെടും, അതിലെ ഓരോ പക്ഷിക്കും 70,000 ചിറകുകളും 1,780,000,700,000,000,000,000,000 നാക്കുകളുമുണ്ടാവും, ഓരോ നാക്കും ഓരോ നിമിഷത്തിൽ 70 ഭാഷകളിൽ ദുആ ചെയ്യും.  അതിന്റെ മൊത്തം പ്രതിഫലം സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയവന് നൽകപ്പെടും. 

7) പ്രപഞ്ചത്തിന്റെ തുടക്കം മുതൽ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയ നിമിഷം വരേയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ  ദുആ ദിക്റുകൾ  ആറു ലക്ഷം പ്രാവശ്യം ചൊല്ലിയ പ്രതിഫലം. 

8) 6,000,000 ഹസനത്തുകൾ എഴുതപ്പെടും,  6,000,000 തിന്മകൾ മായിക്കപ്പെടും, 6,000,000 ദറജാത്തുകൾ ഉയർത്തപ്പെടും, അല്ലാഹുവും അവന്റെ മലാഇകത്തുകളും 6,000,000 സ്വലാത്ത്  വർഷിക്കും. 

9) ലോകത്തിലെ മുഴുവൻ മൃഗങ്ങളുടെയും സസ്സ്യ വൃക്ഷങ്ങളുടെയും ദുആകൾ ആറു ലക്ഷം ഇരട്ടിയായി ലഭിക്കും. 

10) 128 വർഷങ്ങൾ ഇബാദത്ത് ചെയ്ത പ്രതിഫലം ( ദിവസവും 10,000 സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവർക്കുള്ള പ്രത്യേക ദറജയാണിത്). 



11)  രാത്രി ഇഷാ നിസ്കാര ശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ സുബഹിവരേ ഈ പറഞ്ഞ പ്രതിഫലം  വീണ്ടും 500 ഇരട്ടിയായി വർധിക്കും.



സ്വലാത്തുൽ ഫാത്തിഹും മലാഇകത്തുകളുടെ നാക്കുകളും


മലക്കുകളുടെ ലോകം വിശാലമാണ്. അവരുടെ എണ്ണം എത്രയാണ് എന്ന് അല്ലാഹുവിനും അവന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്കും മാത്രമേ അറിയൂ.

ശൈഖ് ഉമർ ഫൂത്തി (റ) അവരുടെ

رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري


എന്ന കിതാബിൽ പറയുന്നു, ആലമുൽ ജബറൂത്തിൽ മലക്കുകളുടെ 70,000 സഫ്ഫുകൾ അല്ലാഹുവിന്റെ അർശിന്‌ ചുറ്റും വലയം ചെയ്തിട്ടുണ്ട്. അവർക്ക് പിന്നെ മറ്റൊരു 70,000വും 100,000വും സഫ്ഫുകളുണ്ട്. അർഷിൽ 600,000 സുറാദിക്ക യുണ്ട്. ഭൂമിയും ഏഴ് ആകാശങ്ങളും ഒരു സൂറാദിക്കയെ വച്ചു നോക്കുമ്പോൾ ഒന്നുമല്ല. രണ്ടു സുറാദിക്കകൾക്കിടയിൽ 80,000 വർഷത്തെ വഴിദൂരമുണ്ട്. അർശിന്‌ 366തൂണുകളുണ്ട്. അതിൽ ഒരു തൂണു തന്നെ നമ്മുടെ ഭൂമിയുടെ 1000 ഇരട്ടി വലിപ്പമുണ്ട്. ഓരോ തൂണുകൾക്കിടയിലും 60,000 മരുഭൂമികളുണ്ട് അതിൽ ഓരോ മരുഭൂമിയും 60,000 വർഷത്തെ വഴിദൂരമുണ്ട്.

അർഷിന്റെ മുകളിൽ 70 മറകളുടെ ലോകമുണ്ട്. ഓരോ മറകളുടെ ഇടയിലും 70,000 വർഷത്തെ വഴി ദൂരമുണ്ട്.

ആ 70 മറകളുടെ ലോകത്തിനപ്പുറമാണ് ആലമുൽ റക്ഖ, അതൗഖൽ അഖ്ദാറിന്റെ സെഫും ഇവിടെയാണ്. ഈ ലോകങ്ങളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്ന മലാഇകത്തുകൾ ഓരോരുത്തരും ദുനിയാവിൽ ഒരു സ്വലാത്ത് ചൊല്ലിയവന്റെ മേൽ 10 സ്വലാത്ത് ചൊരിയും. ഈ അർഷിൽ നിറഞ്ഞു നിൽക്കുന്ന മുഴുവൻ മലാഇകത്തുകളെയും ലൗഹിന്റെയും സിംസിമയുടെയും ലോകത്ത് നിർത്തിയാൽ കടലിലേ ഒരു തുള്ളി പോലെയേ കാണൂ. മലക്കുകളുടെ നാക്കിന്റെ എണ്ണം വ്യത്യസ്തമാണ്. ഒറ്റ നാക്കു മുതൽ 100,000,000,000, നാക്കുകൾവരേ ഉള്ളവർ അവരിലുണ്ട്.

ഒരാൾ ഒരു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈ മലാഇക്കത്തുകളുടെ പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരെ ചൊല്ലിയ തസ്‌ബിഹ്‌, തഹ്‌ലീൽ, തംജീദ്, തഖ്ദീസ്, സ്വലാത്ത് എന്നിവ ആറു ലക്ഷം ഇരട്ടിയായി നൽകപ്പെടുന്നതോടൊപ്പം 800 പ്രപഞ്ചങ്ങളും ആലമുൽ നാസൂത്ത് മുതൽ ലാഹൂത്ത് വരേ നിറഞ്ഞു നിൽക്കുന്ന മലക്കുകളുടെ നാക്കുകളുടെ എണ്ണത്തിനനുസരിച്ചു പ്രതിഫലം ഇരട്ടിക്കുകയും ചെയ്യുന്നു.


സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഔലിയാക്കളുടെയും നാക്കുകളും.


അമ്പിയാക്കൾ ഔലിയാക്കൾ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ അസ്ഹാബുകൾ ഈ ഉമ്മത്തിലെ ഖുതുബുകൾ എന്നിവർക്കും അവരുടെ മുബാറക്കായ നാക്കുകൾക്കും വ്യത്യസ്തമായ പ്രത്യേകം ദറജകളുണ്ട്.
അല്ലാഹുവിന്റെ ആരിഫും ഖുതുബുമായ ശൈഖ് ഉമർ ഫൂത്തി (റ) വിന്റെ അഭിപ്രായത്തിൽ തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് 124,000 നാക്കുകളുണ്ട്. കാലഘട്ടത്തിന്റെ ഖുതുബിനു (എല്ലാ കാലത്തും ഭൂമിയിലുള്ള ഏറ്റവും ഉന്നതരായ അല്ലാഹുവിനെ വലിയ്യിന് ) 366 നാക്കുകളുണ്ട്.
ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത്തിന്റെ പ്രതിഫലം ഈ ലോകത്തെ മുഴുവൻ അമ്പിയാക്കളും ഔലിയാക്കളും ഖുതുബുകളും അവരുടെ നാക്കുകളുടെ എണ്ണം അനുസരിച്ചു ( പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരേ )ചൊല്ലിയ ദുആ ദിക്ർ സ്വലാത്ത് എന്നിവയുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായി ലഭിക്കുന്നതാണ്.


സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഖൽബിയായ അമലുകളുടെ പ്രതിഫലവും

ആരിഫീങ്ങളുടെ ഹൃദയം കൊണ്ടുള്ള ഇബാദത്തിന്റെ പ്രതിഫലം ഒരു ആബിദ്നു ജീവിതകാലം മുഴുവൻ ഇബാദത് ചെയ്താലും എത്തിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാം. തസവ്വുഫിന്റെ ഉലമാക്കളുടെ അഭിപ്രായത്തിൽ ഒരു ഖുതുബിന്റെ കണ്ണിമ ചിമ്പു മ്പോളുള്ള സമയത്തുള്ള അമൽ പ്രപഞ്ചാരംഭം മുതൽ ഖിയാമം നാൾ വരെയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ ഇബാദത്തിന് മുകളിലാണ്.

എന്നാൽ നബിമാരുടെയും ഖുതുബുകളുടെയും ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ലഭിക്കുക എന്നത് സ്വലാത്തുൽ ഫാത്തിഹിന്റെ ളാഹിരിയായ (ബാഹ്യമായ ) പ്രതിഫലത്തിന്റെ ഒരു ഭാഗമാണ്.

അതായത് സ്വലാത്തുൽ ഫാതിഹ് ഒരു തവണ ചൊല്ലുമ്പോൾ സ്വലാത്തുൽ ഫാത്തിഹിന്റെ കണക്ക് അനുസരിച് ഖുതുബിന്റെ ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായിരിക്കും, നബിമാരുടെയും ഔലിയാക്കളുടെയും വിത്യസ്ത മർതബകളൾക്കനുസരിച് ഇത് ഇരട്ടിക്കുകയും ചെയ്യുന്നു.



സ്വലാത്തുൽ ഫാത്തിഹും ഇസ്മുൽ അഇളമും ( അല്ലാഹുവിന്റെ മഹത്തായ പരമോന്നത നാമം )


സയ്യിദുന അഹ്മദ് തിജാനി (റ) വിന്റെ ഖലീഫ സയ്യിദി അലി ഹറാസിം (റ) അവിടുത്തെ جواهر المعاني എന്ന കിതാബിൽ പറയുന്നു

ഒരു സ്വലാത്തുൽ ഫാത്തിഹിന് പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്‌ബിഹ്‌, ദിക്ർ, ദുആ കളുടെ പ്രതിഫലമുണ്ട്,ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് ഒഴികെ.

ഈ ഇസ്മുൽ അഹ്ളം കബീർ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് മാത്രം മാറ്റി വെക്കപ്പെട്ടതാണ്.

എന്നാൽ ഈ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് എന്ന നിയ്യത്തിൽ സൂറത്തുൽ ഫാത്തിഹ ഓതാനുള്ള സമ്മതം സയ്യിദന റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദന അഹ്‌മദ്‌ തിജാനി (റ) തങ്ങൾക്ക് മാത്രം നൽകിയ ഒന്നാണ്. മുൻ കഴിഞ്ഞ ഒരു നബിക്കോ ഒരു വലിയ്യിനോ അത് നൽകപ്പെട്ടിട്ടില്ല. ഇങ്ങനെ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് നിയ്യത്തിൽ ( പ്രത്യേകം ഇജാസത്തോടെ ) സൂറത്തുൽ ഫാത്തിഹ ഒറ്റ തവണ ഓതുന്നതിന് 6000 സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലമുണ്ട്.

എന്നാൽ ഇസ്മുൽ അഹ്ളം സഗീർ സ്വലാത്തുൽ ഫാത്തിഹിന്റെ അക്ഷരങ്ങളിളുണ്ട്. ഏതൊരു തിജാനി മുരീദ് സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ അത് ഇസ്മുൽ അഹ്‌ളം സഗീറിൽ പെടുന്നതാണ്.
ഇത് സ്വലാത്തുൽ ഫാത്തിഹിന്റെ (ആന്തരികമായ ) ഗുണങ്ങളിൽ പ്പെട്ട കാര്യമാണ്.


സ്വലാത്തുൽ ഫാത്തിഹും ദലാഇലുൽ ഖൈറാത്ത് സ്വലാത്തും


സുന്നി ലോകം ഒന്നടങ്കം അംഗീകരിച്ച ഉന്നതമായ സ്വലാത്ത് കിതാബാണ് ദലാഇലുൽ ഖൈറാത്ത്. നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗത്തുമുള്ള സ്വാലിഹീങ്ങൾ ഇത് പതിവാക്കി വരുന്നു. ആഴ്ചയിൽ ഏഴ് ദിവസം കൊണ്ട് ചൊല്ലി ഖത്തം തീർക്കുന്ന ഈ സ്വലാത്ത് കിതാബ് ആദ്യകാലത്തു ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കലായിരുന്നു പതിവ്. പിന്നീട് ജനങ്ങളുടെ സൗകര്യത്തിനായി വിവിധ ഹിസ്‌ബുകളായി അവയെ വേർതിരിക്കുകയും ദിവസങ്ങള്ൾ കൊണ്ടോ ആഴച കൊണ്ടോ ഖത്തം തീർക്കുന്ന രീതിയാക്കി.
ഉന്നതമായ പ്രതിഫലവും ബറകത്തും സന്തോഷവാർത്തയും അറീയിക്കപ്പെട്ട ഒരു സ്വലാത്ത് കിതാബ് തന്നെയാണ് ദലാഇലുൽ ഖൈറാത്ത്. ആ സ്വലാത്ത് കിത്താബ് ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കുന്നവർ ഇന്നും ലോകത്തുണ്ട്.

جواهر المعاني എന്ന കിതാബിൽ പറയുന്നു, അൽ ഖുതുബ് സയ്യിദി മുഹമ്മദ്‌ അൽ ബക്രി അസ്സിദ്ധീഖി അൽ മിസ്രി (ഹിജ്‌റ 994) എന്ന മഹാന്റെ സ്വലാത്താണ് സ്വലാത്തുൽ ബക്രിയ്യ.

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ صَلاَةً تَعْدِلُ جَمِيْعَ صَلَوَاتِ أَهْلِ مَحَبَّتِكَ . وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ سَلاَمًا يَعْدِلُ سَلاَمَهُمْ


ഈ സ്വലാത്ത് ഒറ്റ തവണ ചൊല്ലുന്നത് 70,000 പ്രാവശ്യം ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.

എന്നാൽ സ്വലാത്തുൽ ഫാത്തിഹ് ഒറ്റ തവണ ചൊല്ലിയാൽ 600000 സ്വലാത്തുൽ ബക്രിയ്യ ചൊല്ലിയ പ്രതിഫലം ലഭിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒറ്റ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ 42,000,000,000 തവണ ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.


സ്വലാത്തുൽ ഫാത്തിഹും ഇല്ലീയ്യീൻ സ്വർഗ്ഗവും


സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ)വിന്റെ മുരീദിന് ഒറ്റ സ്വലാത്തുൽ ഫാത്തിഹിന് ലഭിക്കുന്ന പ്രതിഫലം ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിലെ 600000 കൊട്ടാരങ്ങളും, 600000 ഹൂറികളുമാണ്.


സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) പറഞ്ഞതായി

جواهر المعاني എന്ന കിതാബിൽ കാണാം. അവിടുന്ന് പറഞ്ഞു, " ആരെങ്കിലും നമ്മുടെ വിർദ് ( തിജാനിയ്യ ത്വരീഖത്തിൽ ബൈഅത്ത് ചെയ്തു ത്വരീഖത്തിന്റെ ഔറാദുകൾ ) സ്വീകരിച്ചാൽ, അത് എന്നിൽ നിന്നോ അല്ലെങ്കിൽ ഞാൻ അധികാരം കൊടുത്ത ഖലീഫയിൽ നിന്നോ അല്ലെങ്കിൽ എന്റെ സിൽസിലയിലെ (ശരിയായ സനദ് ഉള്ള ) ഒരു മുഖദ്ദമിൽ നിന്നോ സ്വീകരിച്ചാൽ, അവർ ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിൽ കടക്കും.


ഹൃദയ നാഥൻ കൊടുത്തയച്ച സമ്മാനത്തെയാണോ അതോ ഹൃദയ നാഥനെയാണോ സ്‌നേഹിക്കേണ്ടത്


ഉന്നതമായ പ്രതിഫലവും ദറജയും സ്വലാത്തുൽ ഫാത്തിഹ് നു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു വാക്ക് പാലിക്കുന്നവനുമാണ്. എന്നാൽ സ്വലാത്തിനെ സ്നേഹിക്കുന്ന ഒരു ആഷിഖ് ചിന്തിക്കേണ്ട ഒരു വിഷയമുണ്ട്. ഇത്രയും ഉന്നതമായ ഒരു സ്വലാത്ത് ഈ ആഖിറു സമാനിൽ ( അവസാന കാലഘട്ടത്തിൽ ) ജീവിക്കുന്ന പാപികളായ നമ്മുക്ക് അല്ലാഹു നൽകി. ( ഈ സ്വലാത്തിനെ കുറിച് നമ്മളെ അറീയിച്ചു, ഇതിന്റെ മഹത്വം ഉൾകൊള്ളാനുള്ള തൗഫീഖ് നമ്മുടെ ഹൃദയത്തിനു നൽകി, ചെറിയ എണ്ണമാണെങ്കിൽ പോലും ഈ സ്വലാത്ത് ദിവസവും പതിവാക്കാനുള്ള തൗഫീഖ് ലഭിച്ചു, ഇതിനെ കുറിച് അറിയാത്ത, അറിഞ്ഞാൽ തന്നെ ഉൾകൊള്ളാൻ സാധിക്കാതെ തള്ളി കളഞ്ഞ എത്രയോ പേർ ഇന്നും നമ്മുക്ക് ചുറ്റുമുണ്ട്. ) അല്ലാഹു എന്തിനായിരിക്കും നമ്മുക്ക് ഈ ഭാഗ്യം നൽകിയത്?

ഉത്തരം ലളിതമാണ്. അവന്റെ ഔദാര്യവും സ്നേഹവും തന്നെ. സമ്മാനം നൽകപെട്ടവൻ സമ്മാനം നൽകിയവാനിലേക്ക് നോക്കാൻ വേണ്ടിയാണത്. ഇവിടെ നമ്മുക്ക് വേണ്ടത് ശുക്റാണ്. സ്വർഗ്ഗവും സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളും സത്യമാണ്. എന്നാൽ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ഉമ്മത്തിന്‌ ചെറിയ അമലുകൾ ചെയ്‌താൽ പോലും പർവ്വത സമാനമായ പ്രതിഫലം നൽകപ്പെടാനുള്ള കാരണം അല്ലാഹുവിനു ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോടുള്ള ഹുബ്ബാണ്.
ഈ ഹുബ്ബിന്മേലാണ് ഈ പ്രപഞ്ചം തന്നെ നിലനിൽകുന്നത്. അത്കൊണ്ട് തന്നെ ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ ഏറ്റവും ഉന്നതമായ അമൽ ഹുബ്ബും ശുക്റുമാണ്. തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്നേഹിച്ചു കൊണ്ട് നമ്മുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കാരണക്കാരൻ അവിടുന്നാണ് എന്ന ബോധത്തോടെ, സ്വാലാത്ത് ചൊല്ലുക,
ആ നബിയുടെ ഉമ്മത്തിൽ നമ്മെ ചേർത്ത അല്ലാഹുവിനു നന്ദി ആയി കൊണ്ടും സ്വലാത്ത് ചൊല്ലുക. എല്ലാ നന്മയും ഈ നിയ്യത്തിലാണ്.

പ്രശ്ന പരിഹാരം, ആഗ്രഹ സാഫല്യം, സ്വർഗ്ഗം നേടൽ, നരക മോചനം, ദുനിയാവിൽ ഉപദ്രവങ്ങൾ തടയപ്പെടാനും അനുഗ്രഹങ്ങൾ ഇറങ്ങാനും എന്നിങ്ങനെയുള്ള സാധാരണ ജനങ്ങളുടെ നിയ്യത്തിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട് . ഈ പറഞ്ഞ കാര്യങ്ങളൊക്കെ സ്വലാത്ത് ചൊല്ലുന്നത് കൊണ്ടുള്ള ചെറിയ ഫലങ്ങൾ മാത്രമാണ്. ഏറ്റവും ഉന്നതമായ ലക്ഷ്യം അല്ലാഹുവാണ്,
ആ ലക്ഷ്യത്തിൽ സ്വലാത്ത് ചൊല്ലിയാൽ ബാക്കിയുള്ള ഫലങ്ങളൊക്കെ നമ്മൾ ചോദിക്കാതെ തന്നെ കിട്ടും.

എന്റെ അടിമ ദിക്ർ വർധിപ്പിക്കുക വഴി ദുആ ചെയ്യാൻ സമയം ലഭിക്കാതിരുന്നാൽ അവൻ ചോദിക്കുന്നതിനേക്കാൾ ഖൈറായത് അവൻ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കും എന്ന ഹദീസിന്റെ ആശയമൊക്കെ ഇതിനു തെളിവാണ്.

അത് കൊണ്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെക്കുക. സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത് കൊണ്ട് ഇത്രയും വലിയ പ്രതിഫലം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടങ്കിൽ അതിനർത്ഥം ഈ സ്വലാത്ത് പതിവാക്കിയാൽ അത്രത്തോളം അവൻ നമ്മെ സ്നേഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യും എന്നാണ്.

സയ്യിദ്‌നാ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദ്നാ അഹ്‌മദ്‌ തിജാനി (റ) വിനോട് പറഞ്ഞു,
' സ്വലാത്തുൽ ഫാത്തിഹിനെക്കാളും നല്ല ഒരു സ്വലാത്ത് കൊണ്ട് ആരും എന്റെ മേലിൽ സ്വലാത്ത് ചൊല്ലീട്ടില്ല '.

നമ്മുടെ ശൈഖ് മൗലാനാ ഇമാം സ്വലാഹുദ്ധീൻ തിജാനി അൽ ഹസനി (റ) പറഞ്ഞു, " സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ ഞാൻ അല്ലാഹുവിനു ശുക്ർ ചെയ്യുന്നു എന്നോ അല്ലാഹുവിനു ഇബാദത് ചെയ്യുന്നു എന്നോ നിയ്യത്ത് വെക്കലാണ് ഏറ്റവും ഉന്നതം.

ശുക്ർ ചെയ്‌താൽ നാം വർധിപ്പിക്കും എന്ന ഖുർആൻ ആയത്ത് ഓർക്കുക.


സ്വലാത്തും ഭൗതിക ഫലവും


അല്ലാഹുവിന്റെ ആരിഫും വലിയ്യും ഖുതുബുമായ ശൈഖ് ഖത്താനി (റ)വിനോട് ചോദിക്കപ്പെട്ടു,

'ഒരു വിഭാഗം ആളുകൾ തിരുനബിയുടെ മേലുള്ള സ്വലാത്തിൽ കഠിന പ്രയത്‌നം ചെയ്യുകയും അവർ വലിയ എണ്ണത്തിൽ ധാരാളം സ്വലാത്തുകൾ പതിവാക്കുന്നവരുമാണ്, എന്നാൽ അവർക്ക് ദുനിയാവിൽ പ്രശ്നങ്ങളും പ്രയാസങ്ങളും തീരുന്നില്ല, അവർക്ക് വിധിയിൽ തൃപ്തിപ്പെടാൻ സാധികുന്നില്ല,ദാരിദ്ര്യവും പ്രയാസവും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ധാരാളം സ്വലാത്ത് വർധിപ്പിച്ചിട്ടും അവർക്ക് സ്വലാത്തിന്റെ ബറകത്ത് അവരുടെ ജീവിതത്തിൽ കാണാത്തത്? '

ഇതിനു മറുപടിയായി ശൈഖ് ഖത്താനി (റ) പറഞ്ഞു, " സ്വലാത്ത് വർധിപ്പിച്ചാൽ ഇരു ലോകത്തും സമ്പൽ സമൃദ്ധിയും വിജയവുമുണ്ടാവും എന്നതിൽ സംശയമില്ല. ഇങ്ങനെ ആർക്കെങ്കിലും ഫലം കാണുന്നില്ലെങ്കിൽ ഒന്നുകിൽ അവർ ഫർളായ നിസ്കാരം ഖളാ ആക്കുന്നവരായിരിക്കാം ( ശരീഅത്തിലെ വലിയ ഒരു വീഴ്ചയാണ് നിസ്കാരം നഷ്ടപ്പെടുത്തൽ ) , അല്ലെങ്കിൽ അവരുടെ ഉച്ചാരണം ശരിയായിരിക്കില്ല, ഇങ്ങനെയൊക്കെയാണെങ്കിലും അവർ ചൊല്ലുന്ന സ്വലാത്തിന്റെ ബറകത്ത് കൊണ്ട് അവർക്ക് നേരെ വരുന്ന ഒരുപാട് മുസീബത്തുകൾ തട്ടി പോകുന്നുണ്ടാവും, അത് അവർ അറിയുന്നില്ല എന്ന് മാത്രം. അവരുടെ ശരീഅത്തിന്റെ പോരായിമകൾ കൊണ്ടാണ് സ്വലാത്തിന്റെ യഥാർത്ഥ ബർകത് ദുനിയാവിൽ ബാഹ്യമായി കാണാത്തത് എന്നർത്ഥം. ഇനി ഈ അവസ്ഥയിൽ അവർ സ്വലാത്ത് പാടെ ഉപേക്ഷിച്ചിരുന്നെങ്കിൽ അവർ ഒരു പക്ഷെ നശിച്ചു പോയേനെ. '

ഇത് നമ്മൾ വളരെയതികം ചിന്തിക്കേണ്ട വിഷയമാണ്. ഈ കാലഘട്ടത്തിൽ സുന്നികളായ നമ്മൾ സ്വലാത്തിനെ സ്നേഹിക്കാനും സ്വലാത്തു ചൊല്ലാനും സ്വലാത്തു മജ്ലിസുകളിൽ പള്ളികളിലു മറ്റും പങ്കെടുക്കാനും മുന്നിലാണ്. നമ്മളിൽ സ്വലാത്തു ചൊല്ലുന്നവർക്ക് തന്നെ പലപ്പോളും പ്രശ്നങ്ങളും പ്രയാസങ്ങളും തീർന്ന സമയമുണ്ടാവുന്നുമില്ല. പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് കടം വീടാൻ ഏത് സ്വലാത്ത് ചൊല്ലണം? എത്ര ചൊല്ലണം?
എന്നാൽ ദുനിയാവിലെ റിസ്‌ഖിന്റെ ബറകത് ഇറങ്ങുന്ന സമയം സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്ന സമയം വരേയാണ് എന്ന ഹദീസ് നമ്മൾ പലപ്പോളും മറന്നു പോകുന്നു.

പറഞ്ഞു വന്നത് സ്വലാത്ത് ധാരാളം വർധിപ്പിച്ചിട്ടും നമ്മുടെ ജീവിതത്തിൽ എല്ലാ വിഷയത്തിലും ബറകത്ത് കാണുന്നില്ലെങ്കിൽ നമ്മുടെ ശരീഅത്ത് പുനർപരിശോധിക്കേണ്ടിയിരിക്കുന്നു.
സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) അവിടുത്തെ ശിഷ്യരോട് അഞ്ചു നേരത്തെ നിസ്കാരം കൃത്യ സമയം ജമാഅത്തായി നിസ്കരിക്കാൻ കർശനമായി ഉപദേശിക്കുമായിരുന്നു.

അത് കൊണ്ട് ഞാൻ എന്റെ നഫ്സിനെ തന്നെ ആദ്യം ഉപദേശിക്കുന്നു, പിന്നെ സ്വലാത്ത് എത്ര ചൊല്ലണം എന്ന് ചോദിക്കുന്ന നിങ്ങളോട് ഓരോരുത്തരോടും പറയുന്നു ' സ്വലാത്തുൽ ഫാത്തിഹ് വർധിപ്പിക്കുക, അതിന്റെ എണ്ണത്തിലല്ല കാര്യം. നമ്മുടെ നിയ്യത്തിലാണ്. അല്ലാഹുവിനു ഹംദു ചെയ്യുക എന്ന നിയ്യത്തിൽ സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്നത് വരേയും രാത്രി സമയത്തും സ്വലാത്തുൽ ഫാതിഹിൽ മുഴുകാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.

സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) പറയുന്നു, "സ്വലാത്തുൽ ഫാത്തിഹിന്റെ മഹത്വങ്ങളിൽ നിന്നും നിങ്ങൾ അറിഞ്ഞ കാര്യങ്ങൾ കടലിലെ ഒരു തുള്ളി മാത്രമാണ്.' അതായത് നിങ്ങളിത് വരേ അറിഞ്ഞ സ്വലാത്തുൽ ഫാത്തിഹിന്റെ മുഴുവൻ അനുഗ്രഹങ്ങളും പ്രതിഫലങ്ങളും കടലിലെ ഒരു തുള്ളിയാണെങ്കിൽ ഈ സ്വലാത്തിന്റെ നിങ്ങളറിയാത്ത അനുഗ്രഹങ്ങൾ കടലോളം വരും. അത് നമ്മുക്ക് പറഞ്ഞു തീർക്കുക സാധ്യമല്ല. അവ പരലോകത്തു വെളിവാക്കപ്പെടും. ഇൻശ്ശാ അല്ലാഹ്...



R.A.M          
ചങ്ങല           
ചാല            
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Wednesday, June 23, 2021

വുളു എടുക്കൽ (വുളു എടുക്കുന്ന രീതി)



അശുദ്ധികള്‍ രണ്ടു തരമുണ്ട്.

  1. ചെറിയ അശുദ്ധി 2. വലിയ അശുദ്ധി.

ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ വുളു ചെയ്യണം. വലിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ കുളിക്കുകയും വേണം.

വുളുഇന്നും കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്.

വുളുഇനെ കുറിച്ച് ആദ്യം വിവരിക്കാം.

വുളുഅ് അതിന്‍റെ ശര്‍ത്തുകള്‍

നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങള്‍ കഴുകുന്നതിനാണ് വുളുഅ് എന്നുപറയുന്നത്. ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകുന്നതിന് വേണ്ടിയാണ് വുളു എടുക്കുന്നത്. വുളു കൂടാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല.

വുളുഇന്ന്‍ അഞ്ചു ശര്‍ത്തുകള്‍ ഉണ്ട്.

  1. വുളു എടുക്കുന്നത് ത്വഹൂറായ വെള്ളം കൊണ്ടായിരിക്കുക.

ഇസ്ലാമിക കര്‍മ ശാസ്ത്രം (ഫിഖ്ഹ് ) അനുസരിച്ച് വെള്ളം പൊതുവേ മൂന്ന് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്

ഒന്ന് ത്വഹൂര്‍, സ്വതവേ ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂര്‍ എന്ന് പറയുന്നത്.

വുളു എടുക്കാനും കുളിക്കാനും മാലിന്യങ്ങള്‍ ശുദ്ധീകരിക്കാനും ത്വഹൂറായ വെള്ളം തന്നെ വേണം.

പുഴവെള്ളം, കടല്‍വെള്ളം, മഞ്ഞുവെള്ളം, കിണര്‍വെള്ളം തുടങ്ങിയവ എല്ലാം ത്വഹൂറായ വെള്ളം തന്നെ.

രണ്ട് ത്വാഹിര്‍, സ്വയം ശുദ്ധിയുള്ളതും എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കാത്തതുമായ വെള്ളത്തിന് ത്വാഹിര്‍ എന്ന് പറയുന്നു.

ഉദാഹരണത്തിന് കഞ്ഞി വെള്ളവും ഇളനീരും ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണല്ലോ നാം അത് കുടിക്കുന്നത്. എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ അവ ഉപകരിക്കുകയില്ല. അതിനാല്‍ അവ ഉപയോഗിച്ച് വുളു എടുക്കുകയോ കുളിക്കുകയോ ചെയ്തുകൂടാ.

മൂന്ന്‍ നജസ് മലിനമായ വെള്ളം, ഇതും ശുദ്ധീകരണത്തിന് കൊള്ളുകയില്ല.

രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളം മാലിന്യം ചേരുന്നത് കൊണ്ടു തന്നെ അത് മലിനമായിത്തീരും. രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളം മാലിന്യം ചേരുകയും നിറമോ മണമോ രുചിയോ വ്യത്യാസപ്പെടുകയും ചെയ്താലേ മലിനമായിത്തീരുകയുള്ളൂ.

ഒരിക്കല്‍ വുളു എടുക്കാനോ കുളിക്കാനോ ഉപയോഗിച്ച വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവാണെങ്കില്‍ പിന്നെ അതുകൊണ്ട് വുളു എടുക്കാനോ കുളിക്കാനോ പറ്റുകയില്ല. രണ്ടു ഖുല്ലത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വീണ്ടും ശുദ്ധീകരണത്തിന് ഉപയോഗിക്കാം.

  1. അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക,

വെള്ളം കൊണ്ടു തൊട്ടു നനച്ചാല്‍ വുളു ശരിയാവുകയില്ല. അവയവങ്ങളില്‍ വെള്ളം ഒലിക്കുക തന്നെ വേണം. എന്നാല്‍ തടവല്‍ മാത്രം നിര്‍ബന്ധമുള്ള അവയവങ്ങളില്‍ വെള്ളം ഒഴുക്കേണ്ടതില്ല.

 3. വെള്ളത്തിന് വ്യത്യാസം വരുത്തുന്ന ഒന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക, മാലിന്യമല്ലാത്ത വസ്തുക്കളാണെങ്കില്‍ പോലും വെള്ളത്തിന് ത്വഹൂറെന്ന പദവി നഷ്ട്ടപ്പെടുത്തുന്ന യാതൊന്നും കഴുകപ്പെടുന്ന ശരീര ഭാഗങ്ങളില്‍ ഉണ്ടാകരുത്.
  1. വെള്ളം ചേരുന്നത് തടയുന്ന മെഴുക്, എണ്ണ പോലെയുള്ള വസ്തുക്കളൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക
  2. മൂത്രവാര്‍ച്ച, രക്തസ്രാവം, കീഴ്വായു, തുടങ്ങിയ അസുഖങ്ങള്‍ തുടര്‍ച്ചയായി ഉള്ളവര്‍ നിസ്കാര സമയം ആവുകയും ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം മാത്രം വുളു എടുക്കുക… മുസ്ലിമായിരിക്കുക വിശേഷബുദ്ധിയുണ്ടായിരിക്കുക എന്നിവയും വുളുഇന്‍റെ ശര്‍ത്തു തന്നെ. മുസ്ലിംകളല്ലാത്തവര്‍, ലഹരി ബാധിച്ചവര്‍, ഭ്രാന്തന്മാര്‍ ഇവരുടെയൊന്നും വുളു ശരിയാവുകയില്ല.

വുളുവിന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെയും ശര്‍ത്തുകള്‍. ശരീരം മുഴുവനും കുളിയുടെ അവയവങ്ങളാളെന്ന്‍ മാത്രം.

ശുക്ലസ്കലനം തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യക്തികള്‍ നിസ്കാര സമയം ആയതിനു ശേഷം മാത്രമേ കുളിക്കാവൂ…

വുളുവിന്‍റെ നിര്‍ബന്ധ കര്‍മങ്ങള്‍ (ഫര്‍ളുകള്‍) ആറെണ്ണമാകുന്നു. 

1. നിയ്യത്ത് :

(മുഖം കഴുകിത്തുടങ്ങുമ്പോള്‍ ഞാന്‍ വുളു എടുക്കുന്നു എന്ന് കരുതുക.) ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ അശുദ്ധിയെ ശുദ്ധിയാക്കുന്നു എന്നോ കരുതിയാലും മതി. എന്നാല്‍ നിത്യമായ അശുദ്ധിയുള്ളവര്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് കരുതിയാല്‍ മതിയാകില്ല,

നിയ്യത്ത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല. മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് പറയുകകൂടി ചെയ്‌താല്‍ വളരെ ഉത്തമമാണ്.

2. മുഖം കഴുകുക എന്നതാണ് വുളുവിന്‍റെ രണ്ടാമത്തെ ഫര്‍ള്.

മുഖം കഴുകലും നിയ്യത്തും ഒരുമിച്ചു വേണം.

മുഖം മുഴുവനും കഴുകുകയും വേണം.

സാധാരണ മുടി മുളക്കുന്ന സ്ഥലം മുതല്‍ താടി എല്ലിന്‍റെ അറ്റം മുതല്‍ നീളത്തിലും, 

ഒരു ചെവി മുതല്‍ മറ്റേ ചെവി വരെ വീതിയിലുമുള്ള ശരീരഭാഗമാണ് മുഖം.

താടി, മീശ തുടങ്ങി മുഖത്തുള്ള മുടികള്‍ നേരിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം നിര്‍ബന്ധമായും പ്രവേശിച്ചിരിക്കണം.

തിങ്ങിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം പ്രവേശിക്കല്‍ നിര്‍ബന്ധമില്ല, സുന്നത്തെ ഉള്ളു.

3. രണ്ടു കൈകള്‍ മുട്ടുകള്‍ ഉള്‍പ്പെടെ കഴുകുക.അതാണ്‌ വുളുഇന്‍റെ മൂന്നാമത്തെ ഫര്‍ള്.

കൈകളിലുള്ള രോമങ്ങള്‍ക്കിടയിലേക്കും വെള്ളം ഒഴുക്കികഴുകണം.

രോമങ്ങള്‍ നേരിയതാണെങ്കിലും തിങ്ങിയതാണെങ്കിലും അത് നിര്‍ബന്ധമാണ്.

4. തലയിലെ മുടിയില്‍ നിന്നോ തൊലിയില്‍ നിന്നോ കുറച്ചു ഭാഗമെങ്കിലും തടവുക.

തലയുടെ ആകൃതിയില്‍ നിന്ന്‍ പുറത്തുള്ള മുടി തടവിയാല്‍ മതിയാവുകയില്ല.

5. രണ്ടു കാലുകളും നെരിയാണി ഉള്‍പ്പടെ കഴുകുക

6. മേല്‍ പറഞ്ഞ കര്‍മങ്ങള്‍ ക്രമപ്രകാരം ചെയ്യുക. ക്രമം തെറ്റിയാണ് ചെയ്യുന്നതെങ്കില്‍ വുളു സ്വീകാര്യമാവുകയില്ല.

വുളുഇന്‍റെ സുന്നത്തുകള്‍

നേരത്തെ പറഞ്ഞ കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ തന്നെ വുളുഇന്‍റെ ചുരുങ്ങിയ രൂപമായി.എന്നാല്‍ വുളുഇനെ പൂര്‍ണതയില്‍ എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്.അവക്കാണ് വുളുഇന്‍റെ സുന്നത്തുകള്‍ എന്ന് പറയുന്നത്.അവ താഴെ വിവരിക്കുന്നു.1. (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.) എന്ന് ചൊല്ലിക്കൊണ്ട് വുളു ആരംഭിക്കുക.2. മിസ്‌വാക്ക് ചെയ്യുക ബ്രഷ് കൊണ്ടോ മറ്റോ പല്ലും നാവും തേച്ചു വൃത്തിയാക്കുക.3. വീണ്ടും ബിസ്മി ചൊല്ലുക. തുടര്‍ന്ന് അല്‍ഹംദുലില്ലാഹില്ലടി ജഅലല്‍ മാഅ ത്വഹൂറ (വെള്ളത്തെ) ശുദ്ധീകരണവസ്തുവാക്കിയ അല്ലാഹുവിന്‍ സര്‍വസ്തുതിയും എന്ന് പറയുക.4. രണ്ടു കൈപ്പത്തികള്‍ കഴുകുക.5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.6. തല മുഴുവന്‍ തടകുക.7. രണ്ടു ചെവികള്‍ ഉള്ളും പുറവും തടകുക.8. അവയവങ്ങള്‍ തേച്ചു കഴുകുക.9. തിങ്ങിയ താടിയുടെ തിക്ക് അകറ്റി കഴുകുക.10. കൈകാലുകളുടെ വിരലുകളുടെ ഇട ശ്രദ്ധിച്ചു കഴുകുക.11. കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തെത് കഴുകുക.12. കഴുകുന്നതും തടകുന്നതും എല്ലാം മുംമൂന്ന്‍ പ്രാവശ്യം വീതം ആയിരിക്കുക.13. ഓരോ കര്‍മവും തുടരെ തുടരെ ചെയ്യുക.14. മടമ്പ്, പീളക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധിചു കഴുകുക.15. വുളു ചെയ്യുമ്പോള്‍ ഖിബലയുടെ നേരെ തിരിയുക.16. വുളു എടുത്തുകഴിഞ്ഞാല്‍ കണ്ണുകളും കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്തിക്കുക.

വുളുഇന്‍റെ രൂപം

ബാങ്ക് കേട്ട് കഴിഞ്ഞാല്‍ നിസ്കരിക്കാന്‍ ഉദേഷിക്കുമ്പോള്‍ വെള്ളം എടുത്ത് ബിസ്മി ചൊല്ലിയതിന് ശേഷം മിസവാക്ക് ചെയ്ത് പല്ലുകളും നാവും വൃത്തിയാക്കുക. വീണ്ടും ബിസ്മി ചൊല്ലി കൈപത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.പിന്നീട് വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക.പിന്നീട് നിസ്കാരത്തെ ഹലാലാക്കുന്നു എന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ കരുതിക്കൊണ്ട് മുഖം മൂന്ന് പ്രാവശ്യം കഴുകുക.പിന്നീട് ആദ്യം വലതും ശേഷം ഇടതും എന്ന ക്രമത്തില്‍ കൈകള്‍ രണ്ടും മുട്ടോടുകൂടി മൂന്ന് പ്രാവശ്യം കഴുകുക.പിന്നീട് തല തടകുകയും ശേഷം ചെവിയുടെ ഉള്ളും പുറവും തടകുകയും ചെയ്യുക.അതിനു ശേഷം ആദ്യം വലതും പിന്നീട് ഇടതും എന്ന ക്രമത്തില്‍ കാല്‍പാദങ്ങള്‍ രണ്ടും ഞെരിയാണി ഉള്‍പ്പടെ കഴുകുക.അങ്ങനെ വുളു പൂര്‍ത്തിയാക്കുക.അവയവങ്ങള്‍ കുടയുകയോ തുവര്‍ത്തുകയോ ചെയ്യാതെ എഴുന്നേറ്റ് നിന്ന്‍ കൈകളും കണ്ണുകളും ആകാശത്തിനു നേരെ ഉയര്‍ത്തി ഈ പ്രാര്‍ത്ഥന ചോല്ലുക.(അല്ലാഹു ഒഴികെ ഒരു ആരദ്യനില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.അല്ലാഹുവേ എന്നെ പാശ്ചാത്തപിക്കുന്നവരിലും പരിശുദ്ധി കൈകൊള്ളുന്നവരിലും നിന്‍റെ സദ്‌വൃത്തന്മാരായ ദാസന്മാരിലും ഉള്‍പ്പെടുത്തെണമേ അല്ലാഹുവേ നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു.നീയല്ലാതെ ഒരു ആരാധ്യനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.നിന്നോട് ഞാന്‍ പാപമോചനത്തിന് ആപേക്ഷിക്കുകയും നിങ്കലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)ഇതാണ് വുളുഇന്‍റെ പൂര്‍ണമായ രൂപം.വുളുഇന്‍റെ കറാഹത്തുകള്‍വുളു ചെയ്യുമ്പോള്‍ അനഭിലഷണീയമായ ചില കാര്യങ്ങളുണ്ട്. വുളുഇന്‍റെ കറാഹത്തുകള്‍ എന്നാണവയെ പറയുക. അവ താഴെ വിവരിക്കുന്നവയാണ്.1. വുളുഇന്‍റെ കര്‍മങ്ങള്‍ മുന്നില്‍ നിന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക.2. മുഖത്തേക്ക് വെള്ളം എറിഞ്ഞു കഴുകുക.3. വുളു എടുക്കുമ്പോള്‍ സലാം ചൊല്ലുകയോ സലാം മടക്കുകയോ ചെയ്യുക.4. തക്കതായ കാരണങ്ങളില്ലാതെ വുളു ചെയ്ത അവയവങ്ങള്‍ കുടയുകയോ തുടക്കുകയോ ചെയ്യക.

വുളു മുറിക്കുന്ന കാര്യങ്ങള്‍

താഴെ പറയുന്ന കാര്യങ്ങളിലെതെങ്കിലും ഒന്ന് സംഭവിച്ചാല്‍ വുളു ഇല്ലാതായിത്തീരും. പിന്നീട് നമസ്കരിക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ വീണ്ടും വുളു എടുക്കേണ്ടി വരും.ഈ കാര്യങ്ങളെയാണ് വുളു മുറിക്കുന്ന കാര്യങ്ങള്‍ എന്ന് പറയുന്നത്.1. മൂത്ര ദ്വാരത്തില്‍ കൂടിയോ മലദ്വാരത്തില്‍ കൂടിയോ ശുക്ലമല്ലാത്ത എന്തെങ്കിലും പുറത്ത് വരിക.കീഴ്വായു പുറത്ത് വന്നാലും വുളു മുറിയും.2. ഭ്രാന്ത്, ബോധക്ഷയം,ഉറക്കം എന്നിവ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ബുദ്ധിയുടെ വകതിരിവ് നഷ്ടമാവുക.3. ഉള്ളന്‍ കൈകൊണ്ട് മനുഷ്യരുടെ ലൈങ്കികാവയവമോ മലദ്വാരമോ സ്പര്‍ശിക്കുക.4. അന്വാന്യം വിവാഹം കഴിക്കാവുന്ന മുതിര്‍ന്ന സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗങ്ങള്‍ തമ്മില്‍ ചേരുക.നഖം, മുടി എന്നിവ സ്പര്‍ശിചതുകൊണ്ടോ വസ്ത്രത്തിനു മീതെ സ്പര്‍ശിച്ചതുകൊണ്ടോ വുളുഇന്ന്‍ ഭംഗം വരുകയില്ല.

വുളു ഇല്ലാത്തവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍

വുളു ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമായി തീരുന്നതാണ്.1. നിസ്കാരം2. കഅബ പ്രദക്ഷിണം (ത്വവാഫ്)3. തിലാവത്തിന്‍റെ (ഖുര്‍ആന്‍ പാരായണത്തിന്‍റെ ) സുജൂദ്4. ജുമുഅഖുതുബ നിര്‍വഹിക്കുക5. മുസ്ഹഫ് (ഖുര്‍ആന്‍) സ്പര്‍ശിക്കുക