*🌹🌹ഉംറ.🌹🌹*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഹജ്ജ് പോലെ ഇസ്ലാമില്‍ പുണ്യകരമായ ഒരു കര്‍മ്മമാണ് ഉംറ.
ഹജ്ജ് കര്‍മാനുഷ്ഡാനം ഹംബന്ധിച്ച് ധാരാളം പുസ്താകമായും, netilum വന്നിട്ടുണ്ട് അതിന്‍റെ കൂടെ ഉംറയെ കുറിച്ചു ഉണ്ടാവാറുണ്ട്.  
എന്നാല്‍  ഉംറയെ കുറിച്ചു വെറെ തന്നെ കണ്ടില്ലല്ലോ. 

 കേരളത്തിൽനിന്നും മറുനാടുകളിൽനിന്നും ഉംറക്കു പോകുന്ന സഹോദരന്മാർക്കും സഹോദരികൾക്കും ഈ മെസ്സേജ് ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു .

 ഉംറയുടെ കർമശാസ്ത്ര വശത്തിനാണ് ഇതിൽ ഊന്നൽ നൽകിയിട്ടുളളത്.   അറഫ , മുസ്ദ്ലിഫ, തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന 50 - ൽപരം പ്രാർഥനകൾ അർഥസഹിതം ചേർത്തിട്ടുണ്ട് . ഉംറ യാത്രക്കാർ പൊതുവെ മദീന കൂടി സന്ദർശിക്കുന്നതിനാൽ മദീനാ സന്ദർശനത്തിന്റെ സംക്ഷിപ്ത രൂപവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   

 കരുണാവാരിധിയായ നാഥൻ ഇതൊരു സൽക്കർമമായി സ്വീക രിക്കുമാറാവട്ടെ !


*🌹ഉംറയുടെ പ്രാധാന്യം.🌹*


ഉംറ എന്ന വാക്കിനർഥം സന്ദർശനം എന്നാകുന്നു . പരിശുദ്ധ കഅ്ബയും സ്വഫാ , മർവ എന്നീ അനുബന്ധ സ്ഥലങ്ങളും സന്ദർശിച്ച് നിർവഹിക്കുന്ന കർമമായതു കൊണ്ടാണ് ഉംറക്ക് ആ പേർ ലഭിച്ചത് .

 ഇസ്ലാമിൽ പുണ്യകരമായ കർമമാണ് ഉംറ.   വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു : *“ ഹജ്ജും ഉംറയും നിങ്ങൾ അല്ലാഹുവിനു വേണ്ടി പൂർത്തിയാക്കി ചെയ്യുക .* ( അൽബഖറഃ 196 ) - ഉംറയുടെ ഭൗതികവും ആത്മീയവുമായ സദ്ഫല ങ്ങൾ സംബന്ധിച്ച് വിവിധ നബിവചനങ്ങൾ വന്നിട്ടുണ്ട് . നബി ( സ ) പറഞ്ഞതായി അബ്ദുല്ലാഹിബ്നു മസദ് ( റ ) റിപ്പോർട്ട് ചെയ്യുന്നു : *“ നിങ്ങൾ ഹജ്ജും ഉംറയും പരസ്പരം തുടർത്തി ചെയ്യുക . കാരണം അത് രണ്ടും ദാരിദ്ര്യത്തെയും പാപങ്ങളെയും ദൂരികരിക്കും - ഉല ഇരുമ്പ് , സ്വർണം , വെള്ളി എന്നിവയിലെ അഴുക്ക് ദൂരീക രിക്കുന്നതുപോലെ . "* ( തിർമിദി , നസാഈ ) - അബൂഹുറയ്റ ( റ ) റിപ്പോർട്ട് ചെയ്യുന്നു : നബി ( സ ) പ്രസ്താവിച്ചു : *“ ഒരു ഉംറ  ചെയ്തശേഷം സംഭവിക്കുന്ന പാപങ്ങൾ അടുത്ത ഉംറഃയോടുകൂടി മായ്ക്കപ്പെടുന്നതാണ് . "* ( ബുഖാരി , മുസ്ലിം ) “ ഹജ് തീർഥാടകരും ഉംറ നിർവഹിക്കുന്നവരും   

അല്ലാഹവിന്റെ നിവേദക സംഘമാണ് , അവർ അവനോട് പ്രാർത്ഥിച്ചാൽ ഉത്തരം ചെയ്യുകയും പാപമുക്തിക്ക് പ്രാര്‍ത്ഥിചാൽ പാപമുക്തി നൽകുകയും ചെയ്യും ”  എന്ന് നബി (സ ) പറഞ്ഞതായി അബൂഹുറയ്റ ( റ ) ഉദ്ധരിക്കുന്ന ( ഇബ്നുമാജഃ , നസാഈ ) *റമദാൻ മാസത്തിലെ ഉംറക്ക് പ്രത്യേക പ്രാധാന്യമുണ്ട് ,* അബ്ദുല്ലാഹിബ്നു അബ്ബാസ് ( റ ) റിപ്പോർട് ചെയ്യുന്നു : നബി ( സ ) പറയുകയുണ്ടായി : *“ റമദാനിലെ ഉംറ ഹജ്ജിന് തുല്യമാണ് . "* ( അഹ്മദ് , ഇബ്നുമാജ ) - നബി ( സ ) പൂർണരൂപത്തിൽ മൂന്ന് പ്രാവശ്യമാണ് ഉംറ നിർവഹിച്ചത് . ആദ്യമായി ഉംറ നിർവഹിക്കാൻ നബി ( സ ) 1500പരം വരുന്ന സ്വഹാബികളുമായി മദീനയിൽനിന്ന് പുറപ്പെട്ടുവെങ്കിലും ഹറമിന്റെ അതിർത്തിയായ ഹുദൈബിയയിൽവെച്ച് ഖുറൈശികൾ തടഞ്ഞതുകാരണം ഉംറ പൂർത്തീകരിക്കാൻ സാധിക്കാതെ അവർ തിരിച്ചുപോവേണ്ടിവന്നു . നഷ്ടപ്പെട്ട ആ ഉംറ ഹുദൈബിയാ സന്ധിയിലെ വ്യവസ്ഥയനുസരിച്ച് പിറ്റേ വർഷം അവർ നിർവഹിക്കുകയുണ്ടായി.        ഹിജ്റ എട്ടാം വർഷത്തിൽ മക്കാവിജയവും ഹുനൈൻ യുദ്ധവും കഴിഞ്ഞ ശേഷമാണ് നബി ( സ ) പിന്നീട് ഉംറ നിർവഹിച്ചത് . ഹിജ്റ പത്താം വർഷം ഹജ്ജിനും ഉംറക്കും ഒരു മിച്ച് ഇഹ്റാം ചെയ്തുകൊണ്ട് അനുഷ്ഠിച്ച ഉംറയാണ് . നബി ( സ ) യുടെ അവസാനത്തെ ഉംറ.



*🌹ഉംറയുടെ വിധി🌹*



ഉംറ പുണ്യകര്‍മമാണെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണെങ്കിലും അതിന്റെ വിധി സംബന്ധിച്ച് ഇമാമുകൾക്കിടയിൽ രണ്ടഭിപ്രായമുണ്ട് .     ഇമാം അബൂഹനീഫ ( റ )യുടെയും ഇമാം മാലികി ( റ )ന്റെയും അഭിപ്രായത്തിൽ ഉംറ സുന്നത്ത് മാത്രമാണ്.    ഇമാം ശാഫിഈ ( റ )യുടെയും ഇമാം അഹ്മദി ( റ )ന്റെയും അഭിപ്രായത്തിൽ അത് ഫർദാകുന്നു . 
ഉംറ ഫർദ് ( നിർബന്ധം ) ആണെന്ന അഭിപ്രായമാണ് പ്രബലം .

 *“ നിങ്ങൾ ഹജ്ജും ഉംറയും പൂർത്തിയാക്കി ചെയ്യുക "* എന്ന അല്ലാഹുവിന്റെ കല്പന നിർബന്ധത്തെ ക്കുറിക്കുന്നു . കൂടാതെ ഉംറ നിർബന്ധമാണെന്ന് സൂചിപ്പിക്കുന്ന ചില ഹദീസുകളും വന്നിട്ടുണ്ട് .    ഉംറ നിർവഹിച്ചാൽ ഹജ്ജ് നിർബന്ധമാകും എന്ന ധാരണ ചിലർക്കുണ്ട് .     സൗകര്യമുണ്ടായിട്ടും ഉംറ നിർവഹിക്കുവാൻ അവർ ഭയക്കുന്നു .      ആ ധാരണ അബദ്ധവും അടിസ്ഥാനരഹിതവുമാണ് . നബി ( സ്വ )യും സ്വഹാബിമാരിൽ പലരും ഉംറ മാത്രമായി നിർവഹിച്ചവരായിരുന്നു .


*🌹ഉംറയിലെ അനുഷ്ഠാന കര്‍മ്മങ്ങള്‍🌹*


ഇഹ്റാം , കഅ്ബാ ത്വവാഫ് , സ്വഫാ,  മർവക്കിടയില്‍ സഅ്‌യ് , മുടിയെടുക്കൽ എന്നിവയാണ് ഉംറയിലെ അഷ്ഠാന കർമങ്ങൾ. 
1 , *ഇഹ്റാം  ഉംറഃക്ക് നിയ്യത്ത് ചെയ്ത് അതിന്റെ കർമങ്ങളിൽ പ്രവേശിക്കുന്നതിന് ഇഹ്റാം എന്നു പറയുന്നു . സാധാരണ അനുവദനീയമായ പല കാര്യങ്ങളും അതോടുകൂടി നിഷിദ്ധമാകുന്നതു കൊണ്ടാണ് അതിന് ' ഇഹ്റാം ' ( നിഷിദ്ധമാക്കൽ ) എന്നു പേർ വന്നത്. നമസ്കാരത്തിന്റെ ആരംഭത്തിലെ തക്ബീറിന് തക്ബീറത്തുൽ ഇഹ്റാം ' ( നിഷിദ്ധ മാക്കുന്ന തക്ബീർ ) എന്നു പറയുന്നതുപോലെയാണിത് .*

*❤ മീഖാത്തുകൾ❤*

 ഇഹ്റാം ചെയ്യാൻ പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾക്ക് " മിഖാത്തുകൾ ' എന്നു പറയുന്നു . നബി ( സ ) യുടെ കാലത്ത് ജനങ്ങൾ സാധാരണയായി അഞ്ച് ഭാഗങ്ങളിലൂടെയാണ് മക്കയിലേക്ക് യാത്ര ചെയ്തിരുന്നത് . അതിനാൽ അവർക്ക് ഇഹ്റാം ചെയ്യുന്നതിന് അഞ്ച് സ്ഥലങ്ങൾ നിശ്ചയിച്ചുകൊടുത്തു . മദീനക്കാർക്ക് *ദുൽഹുലൈഫ,* ശാമുകാർക്ക് *ജുഹ്ഫ,* നജ്ദുകാർക്ക്  *ഖര്‍നുല്‍  മനാസില്‍* യമൻകാർക്ക്  *യലംലം.* ഇറാഖുകാർക്ക് *ദാത്തു ഇർഖ്* ഉംറ ഉദ്ദേശിച്ച് മക്കയിൽ പോകുന്ന ആൾ ഏത് മീഖാത്തിലൂടെയാണോ പോകുന്നത് അവിടെ വെച്ച് ഇഹ്റാം ചെയ്യേണ്ടതാണ്.    കരമാർഗം പോകുന്നവർ നിശ്ചിത സ്ഥലത്തെത്തിയാല്‍ ഇഹ്റാം ചെയ്താല്‍ മതി.

 വിമാനമാർഗം പോകുന്നവർ മിഖാത്തിന്റെ മുകളിലോ നേർ രേഖയിലോ വിമാനത്തുമ്പോഴാണ് ഇഹ്റാം ചെയ്യണ്ടത്.   വിമാനത്തിൽ കയറുന്നതിനു മുമ്പുതന്നെ ഇഹ്റാമിന്റെ വസ്ത്രം ധരിക്കുകയും നിശ്ചിത സ്ഥലത്തത്തുമ്പോൾ നിയ്യത്ത് ചെയ്യുകയുമായിരിക്കും സൗകര്യം സൗകര്യപ്പെടുമെങ്കിൽ വിമാനത്തിനകത്തു വെച്ചും വസ് ത്രം മാറ്റാവുന്നതാണ്.        ഇഹ്റാമിന്റെ വസ്ത്രം ധരിക്കുന്നതു കൊണ്ടു മാത്രം ഒരാൾ ഇഹ്റാമിൽ പ്രവേശിക്കുകയില്ലെന്നും നിയ്യത്ത് ചെയ്യുമ്പോഴേ ഇഹ്റാം ആരംഭിക്കുകയുളളുവെന്നും  മനസ്സിലാക്കേണ്ടതാണ് .    അറേബ്യൻ ഗൾഫിൽ നിന്ന് കരമാർഗം ത്വാഇഫ് വഴിയോ, വിമാനമാർഗം ജിദ്ദ വഴിയോ മക്കയിൽ പോകന്നവർ  *ഖര്‍നുൽ മനാസിലിൽ* ഉം മദീന വഴി പോകുന്നവർ *ദുൽഹുലൈഫയിൽ* വെച്ചുമാണ് ഇഹ്റാം ചെയ്യേണ്ടത് .    ഇപ്പോൾ *അസ്സൈലുല്‍ കബീർ ,* *വാദി മഹ്റം* എന്നീ പേരുകളിലറിയപ്പെടുന്ന ഖര്‍നൂല്‍ മനാസിലിൽ നിന്ന് 77 കിലോമീറ്ററും , *അബ്യാർ അലി* എന്ന പേരിലറിയപ്പെടുന്ന *ദുൽഹുലൈഫയിൽ*  നിന്ന് 420 കിലോമിറ്ററുമാണ് മക്കയിലേക്കുള്ള ദൂരം.   ഇന്ത്യയിൽ നിന്ന് വിമാനമാർഗം ജിദ്ദയിൽ പോകുന്നവർ വിമാനത്തിന്റെ സഞ്ചാരമാർഗമനുസരിച്ച് യലംലമിന്റെയോ ഖർനുൽ മനാസിലിന്റെയോ നേരെ എത്തുമ്പോൾ ഇഹ്റാം ചെയ്യേണ്ടതാണ് .     രണ്ടും തമ്മിൽ നിമിഷങ്ങളുടെ വ്യത്യാസമേയുള്ളൂ .

പ്രസ്തുത മീഖാത്തുകളുടെയും ഹറമിന്റെയും ഇടയിൽ താമസിക്കുന്നവർ തങ്ങളുടെ താമസസ്ഥലത്ത നിന്നാണ് ഇഹ്റാം ചെയ്യേണ്ടത് . ഉദാഹരണമായി ജിദ്ദാ നിവാസികൾ തങ്ങളുടെ താമസസ്ഥലത്തുനിന്ന് ഇഹ്റാം ചെയ്താൽ മതി.    ഹറമിന്റെ അതിർത്തിക്കുള്ളിൽ താമസിക്കുന്നവർ ഉംറ ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഹറമിന്റെ പുറത്തുപോയി ഇഹ്റാം ചെയ്തത് ഹറമിൽ പ്രവേശിക്കണ്ടതാണ്.  




   *❤ഇഹ്റാമിന്റെ മുന്നൊരുക്കങ്ങൾ❤*

 ഇഹ്റാമിൽ പ്രവേശിക്കുന്നതിനുമുമ്പ് നഖം മുറിക്കുക ,
 കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക . 
പുരുഷന്മാർ മീശവെട്ടുക ,
 കുളിക്കുക ,
 വുദൂഅ് ചെയ്യുക ,
  ശരീരത്തിൽ സുഗന്ധം പൂശുക എന്നീ കാര്യങ്ങൾ സുന്നത്താണ്.
 പിന്നിട് പുരുഷന്മാർ സാധാരണ വസ്ത്രതങ്ങൾ ഒഴിവാക്കി ഒരു തുണി ഉടുക്കുകയും ഒരു മേൽമുണ്ടു കൊണ്ട് ഇരു ചുമലുകളും മൂടുന്ന രൂപത്തിൽ പുതക്കുകയും ചെയ്യേണ്ടതാണ് . 
 തുണിയും മുണ്ടും വെള്ളയാവുന്നതാണ് ഉത്തമം . 
സ്ത്രീകൾക്ക് ഇഹ്റാമിന് പ്രത്യേക വസ്ത്രമോ വസ്ത്രത്തിന്  പ്രത്യേക നിറമോ സുന്നത്തില്ല .    ഇഹ്റാമിൽ പ്രവേശിക്കൽ ഏതെങ്കിലും നമസ്കാരിത്തിന് ശേഷമായിരിക്കൽ ഉത്തമമാണ്.    നബി ( സ ) ഇഹ്റാം ചെയ്തത് നമസ്കാരശേഷമായിരുന്നു .     എന്നാൽ ആ നമസ്കാരം ഇഹ്റാമിന്റെ പ്രത്യേക സുന്നത്ത് നമസ്കാരിമായിരുന്നോ , അതല്ല ഏതെങ്കിലും ഫർദ് നമസ്കാരമായിരുന്നോ എന്ന് ഹദീസുകളിൽ വ്യക്തമാക്കപ്പെടാത്തതിനാൽ ഇഹ്റാമിനു മുമ്പുള്ള നമസ്കാരത്തിന്റെ കാര്യത്തിൽ ഇമാമുകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട് .
 ഇഹറാം  ഉദ്ദേശിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കൽ സുന്നത്താണെന്ന് ഭൂരിപക്ഷം ഇമാമുകളും അഭിപ്രായപ്പെടുന്നു .


*❤ ഇഹ്റാമിന്റെ രൂപം ❤*

 ഉംറയിൽ പ്രവേശിക്കുന്നു എന്ന ഉദ്ദേശ്യത്തോടുകൂടി

 *اللهم لبيك عُمَرَة*

*( അല്ലാഹുവേ , ഉംറക്ക് ഇഹ്റാം ചെയ്തു കൊണ്ട് ഞാൻ നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു )*
എന്ന് പറഞ്ഞുകൊണ്ടാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത് . ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ താഴെപ്പറയും പ്രകാരം തൽബിയത്ത് ചൊല്ലൽ സുന്നത്താണ് :

*لبيك اللهم لبيك ، لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك*


*( അല്ലാഹുവേ , ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു . ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു .   ഞാനി താ ഉത്തരം ചെയ്തിരിക്കുന്നു . നിനക്ക് ഒരു പങ്കുകാരനുമില്ല . ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു . സർവസ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ് . എല്ലാ അനുഗ്രഹവും നിന്റേതാണ് . എല്ലാ അധികാരവും നിനക്ക് മാത്രമാണ് . നിനക്ക് ഒരു പങ്കുകാരനുമില്ല . )* കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും നമസ്കാരത്തിനു ശേഷവും മറ്റു യാത്രക്കാരെ കാണുമ്പോഴും വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴും യാത്ര പുനരാരംഭിക്കുമ്പോഴും കൂടുതൽ തൽബിയത് ചൊല്ലൽ സുന്നത്താണ് .
 പുരുഷന്മാർ ഉച്ചത്തിലും സ്ത്രീകൾ ശബ്ദം കുറച്ചുമാണ് തൽബിയത്ത് ചൊല്ലേണ്ടത് . 


*❤ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ❤*

 ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീ പുരുഷന്മാർക്ക് ശരീരത്തിൽ നിന്ന് മുടിയെടുക്കുക , നഖം മുറിക്കുക , സുഗന്ധ ദവ്യം ഉപയോഗിക്കുക , കുങ്കുമച്ചായം മുക്കിയ വസ്ത്രം ധരിക്കുക , വിഷയാസക്തിയോടു കൂടിയ സംസാരവും പ്രവൃത്തിയും , വിവാഹം , വിവാഹാന്വേഷണം , പക്ഷിമൃഗാദികളെ വേട്ടയാടുകയോ വേട്ടയാടാൻ സഹായിക്കുകയോ ചെയ്യുക , നിഷിദ്ധമായ വാക്കും പ്രവൃത്തിയും , അനാവശ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുക എന്നീ കാര്യങ്ങൾ നിഷിദ്ധമാകുന്നു .
 എന്നാൽ ഇഹ്റാം ചെയ്ത പുരുഷന്മാർക്ക് മാത്രം നിഷിദ്ധമായ മറ്റു ചില കാര്യങ്ങളുണ്ട് : 


1 , ഷർട്ട് , ബനിയൻ , പൈജാമ , പാന്റ്സ് , അണ്ടർ വെയർ , മുട്ടിയ തുണി , സോക്സ് മുതലായ , ശരീരത്തിന്റെ ഒന്നായിട്ടുള്ള ആകൃതിയിലോ അവയവങ്ങളുടെ ആകൃതിയിലോ തുന്നിയ വസ്ത്രങ്ങൾ ധരിക്കൽ പുരുഷന്മാർക്ക് നിഷിദ്ധമാണ് .   ബെൽറ്റ് , നാട് , ചരട് , വാച്ച് , കണ്ണട , മോതിരം എന്നിവ ധരിക്കുന്നതിന് വിരോധമില്ല.    ചെരുപ്പ് തുന്നലില്ലാത്തതും , നെരിയാണി മറയാത്തതുമാകുന്നതാണ് ഉത്തമം . 

2 . തൊപ്പി , മുണ്ട് , ടവ്വൽ , തലപ്പാവ് മുതലായ തലയോട് ചേർന്നു നിൽക്കുന്ന വസ്തുക്കൾകൊണ്ട് തല മറയ്ക്കാൻ പാടില്ല.
 ആവശ്യമെങ്കിൽ സാധനങ്ങൾ തലയിൽ ചുമന്നു കൊണ്ടുപോകാവുന്നതാണ് .       സ്ത്രീകൾക്ക് തുന്നിയ വസ്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും കൈയുറയോ മുഖം മൂടുന്ന ബുർഖയോ ധരിക്കാൻ പാടില്ല .
 പക്ഷേ , അന്യപുരുഷന്മാരുടെ മുമ്പിൽ മുഖം മറയ്ക്കുന്നതിനും വസ്ത്രംകൊണ്ട് മുൻകൈ മറയ്ക്കുന്നതിനും വിരോധമില്ല .

 *❤ ത്വവാഫ് ❤*

 ഉംറയുടെ രണ്ടാമത്തെ കർമം ത്വവാഫാണ് . 
കഅ്ബക്കു ചുറ്റും ഏഴ് പ്രാവശ്യം കറങ്ങുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത് . 
ത്വവാഫിനു വേണ്ടി മജിദുൽ ഹറാമിൽ പ്രവേശിക്കുമ്പോൾ വലതുകാൽ ആദ്യം വെച്ച് പ്രവേശിക്കലും താഴെ പറയുന്ന ദിക്റ്റം ദുആയും ചെയ്യലും സുന്നത്താകുന്നു :

*بسم الله والصلاة والسلام على رسول الله ، أعودُ بالله العظيم وبوجهه الكريم وسلطانه القديم من الشيطان الرجيم ، اللهم افتح لى ابواب رحمتك* 


 *( അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു . അല്ലാഹുവിന്റെ ദൂതർക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ , ശപിക്കപ്പെട്ട പിശാചിൽനിന്ന് മഹാനായ അല്ലാഹുവിലും ആദരണീയമായ അവന്റെ മുഖത്തിലും അനാദിയായ അവന്റെ അധികാരത്തിലും ഞാൻ അഭയം തേടുന്നു . അല്ലാഹുവേ , നീ എനിക്ക് നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറന്നുതരേണമേ . )*

 പള്ളിയിൽ പ്രവേശിച്ച ഉടനെ ത്വവാഫ് ചെയ്യാൻ

ഉദ്ദേശിക്കുന്നുവെങ്കിൽ " തഹിയ്യത്തുൽ മസജിദാ ' യി രണ്ട് റക്അത്ത് നമസ്കരിക്കേണ്ടതില്ല .
 ഫർദ് നമസ്കാരത്തിന്റെ സമയമാണെങ്കിൽ അത് നിർവഹിച്ചശേഷം ത്വവാഫ് ആരംഭിച്ചാൽ മതി .  ത്വവാഫിനു മുമ്പ് പുരുഷന്മാരുടെ മേൽമുണ്ട് വലത്ത ചുമത് പുറത്തുകാണും വിധം വലത്തെ കക്ഷത്തിലുടെ എടുത്ത് ഇടത്ത് ചുമലിനു മുകളിൽ ഇടൽ സുന്നത്താണ് . ആദ്യത്തെ മൂന്ന് കറക്കത്തിൽ കാലടികൾ അടുത്തടുത്ത് വെച്ച് വേഗത്തിൽ നടക്കലും പുരുഷന്മാർക്ക് സുന്നത്താകുന്നു .  കഅ്ബയുടെ , ഹജറുൽ അസവദ് സ്ഥിതി ചെയ്യുന്ന മുലയിൽനിന്നാണ് ത്വവാഫ് ആരംഭിക്കേണ്ടത് .

 സാധിക്കുമെങ്കിൽ ഹജറുൽ അസ്മദ് ചുംബിക്കൽ സുന്നത്താണ് .

 സാധ്യമായില്ലെങ്കിൽ കൈകൊണ്ടോ മറ്റോ അതിനെ തൊട്ടു മുത്തുക . അതിനും സാധിച്ചില്ലെങ്കിൽ അതിനു നേരെ കൈ ഉയർത്തി , 

 *بسم الله الله اكبر ,*

*( അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു . അല്ലാഹു ഏറ്റവും വലിയവനാണ് )*
 എന്ന് പറഞ്ഞ് ത്വവാഫ് ആരംഭിച്ചാൽ മതി . തുടർന്ന് ,
, *اللهم ايمانا بك وتصديقا بكتابك ووفاء بعهدك واتباعا لسُنّة نبيك محمد صلى الله عليه وسلّم مله*

*അല്ലാഹുവേ , നിന്നിൽ വിശ്വസിച്ചു കൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോടുളള കരാർ പാലിച്ചു കൊണ്ടും നിന്റെ പ്രവാചകനായ മുഹമ്മദി(സ)ന്‍റെ ചര്യ പിൻതുടർന്നുകൊണ്ടും ഞാൻ ആരംഭിക്കു ന്നു )* എന്ന് പറയലും സുന്നത്താകുന്നു .   കഅ്ബയെ ഇടതു ഭാഗത്താക്കിയാണ് ത്വവാഫ് ചെയ്യേണ്ടത് . ഹജറുൽ അസ്മദിനു മുമ്പുള്ള റുക്നുൽ യമാനി എന്ന മുലയിലെത്തിയാൽ സാധ്യമായെങ്കിൽ അതിനെ വലത് കൈകൊണ്ട് സ്പർശിക്കുകയും 

==\\======
 എന്ന് പറയുകയും ചെയ്യൽ സുന്നത്താണ് .
 സാധിച്ചില്ലെങ്കിൽ അതിനു നേരെ തിരിയുകയോ ആംഗ്യം കാണിക്കുകയോ തക്ബീർ ചൊല്ലുകയോ വേണ്ടതില്ല .  റുക്നുൽ യമാനിയുടെയും ഹജറുൽ അസദി ന്റെയും ഇടയില്‍

*ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النّار*

 *( ഞങ്ങളുടെ നാഥാ , നീ ഞങ്ങൾക്ക് ഇഹത്തിലും പരത്തിലും നന്മ പ്രദാനം ചെയ്യേണമേ . ഞങ്ങളെ നരകശിക്ഷയിൽനിന്ന് രക്ഷിക്കുകയും ചെയ്യേണമേ )* എന്ന് പ്രാർത്ഥിക്കൽ സുന്നത്താകുന്നു .  ഹജറുൽ അസ്‌വദിൽ തിരിച്ചെത്തുന്നതോടുകൂടി ഒരു കറക്കം പൂർത്തിയായി .

 അങ്ങനെ ഏഴ് കറക്കമാണ് ഒരു ത്വവാഫ് .

 ത്വവാഫിനിടയിൽ ഏത് ദിക്റും ദുആയും ഖുർആൻ  പാരായണവും ആകാവുന്നതാണ് . 
ഓരോ കറക്കത്തിലും പ്രത്യേകം ദിക്റും ദുആയും ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ല .
 ഒരാൾ ചൊല്ലിക്കൊടുക്കുന്നത് മറ്റുള്ളവർ ഏറ്റ് ചൊല്ലുന്നതിനു പകരം ഓരോരുത്തരും സ്വന്തമായി ദിക്റും ദുആയും ചെയ്യലാണ് ഉത്തമം .

കഅ്ബക്കരികിൽ അർധ വൃത്താകൃതിയിൽ കാണുന്ന ഹിജ്ർ ഇസ്മാഈലിന് പുറത്തുകൂടിയാണ് ത്വവാഫ് ചെയ്യേണ്ടത്.   ഹിജ്ർ ഇസ്മാഈലിന്റെ അധിക ഭാഗവും കഅ്ബയിൽ പെട്ടതാകയാൽ അതിനുള്ളിലൂടെ ത്വവാഫ് ചെയ്താൽ ശരിയാവുകയില്ല.     ത്വവാഫിനിടയിൽ വുദു നഷ്ടപ്പെട്ടാൽ വീണ്ടും വുദു ചെയ്ത് വന്ന് ബാക്കി എണ്ണം പൂർത്തിയാക്കുകയാണ് വേണ്ടത് . 
ഹജറുൽ അസദിൽ ത്വവാഫ് അവസാനിപ്പിച്ച ശേഷം മഖാമു ഇബ്റാഹീമിനു പിന്നിൽ പോയി രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കേണ്ടതാണ്.
 അതിൽ ഒന്നാമത്തെ റകഅത്തിൽ സൂറത്തുൽ ഫാത്തിഹക്കു ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും ഓതൽ സുന്നത്താകുന്നു .
 മഖാമു ഇബ്റാഹീമിനു പിന്നിൽ സൗകര്യം ലഭിച്ചില്ലെങ്കിൽ ഹറമിന്റെ ഏത് ഭാഗത്തുവെച്ചും ഈ രണ്ട് റക്അത്ത് നമസ്കരിക്കാവുന്നതാണ്. 
നമസ്കാരശേഷം കൈ ഉയർത്തി പ്രാർത്ഥിക്കൽ ഉത്തമമാകുന്നു .
 ത്വവാഫിനും നമസ്കാരത്തിനും ശേഷം സംസം വെള്ളം കുടിക്കൽ സുന്നത്താണ് .


*❤ സഅ്‌യ് ❤*


 ഉംറയുടെ മൂന്നാമത്തെ കർമം സത്തയാണ് .   സ്വഫാ മർവ എന്നീ കുന്നുകൾക്കിടയിൽ വേഗത്തിൽ നടക്കുന്നതിനാണ് സഅ്‌യ് എന്ന് പറയുന്നത് . 
സ്വഫായിൽ നിന്നാണ്  ആരംഭിക്കേണ്ടത് .
 സ്വഫായിൽ കയറുമ്പോൾ

 *ان الصفا و المروة من شعائر الله*


*( നിശ്ചയം , സ്വഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽപെട്ടതാണ് )* എന്ന ആയത്ത് ഓതൽ സുന്നത്താകുന്നു . പിന്നീട് ഖിബ്‌ലയുടെ നേരെ തിരിഞ്ഞ് മൂന്ന് പ്രാവശ്യം

   *الله اكبر*

എന്ന് പറയുകയും അല്ലാഹുവെ വാഴ്ത്തു കയും കൈ ഉയർത്തി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ് . താഴെ പറയുന്ന ദിക്കിന് പ്രത്യേക പ്രാധാന്യമുണ്ട് . 

 *لا اله الا الله وحده لا شريك له ، له الملك وله الحمد يحيي ويميت وهو على كل شئ قدير ، لااله الا الله وحده انجز وعده ونصر عبده وهزم الأحزاب وحده*  


 *( അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല . അവൻ ഏകനാണ് . അവന്ന് ഒരു പങ്കുകാരനുമില്ല . എല്ലാ അധികാരവും അവന്ന് മാത്രം . എല്ലാ സ്തുതിയും അവന്ന് അവകാശപ്പെട്ടതാണ് , അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു . അവൻ എല്ലാ കാര്യത്തിനും കഴിവുളളവനാണ് . അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല . അവൻ ഏകനാണ് . അവൻ അവന്റെ വാഗ്ദത്തം പാലിക്കുകയും അവന്റെ അടിമയെ സഹായിക്കുകയും സഖ്യകക്ഷികളെ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തു . )* അതിനുശേഷം മർവയുടെ നേരെ വേഗത്തിൽ നടക്കേണ്ടതാണ് . ഇടക്കുള്ള *പച്ച അടയാളങ്ങൾക്കിടയിൽ ഓടൽ പുരുഷന്മാർക്ക് സുന്നത്താണ് .* സ്ത്രീകൾ അവിടെയും നടന്നാൽ മതി .  മർവയിലേക്ക് കയറുമ്പോൾ , സ്വഫായിലേക്ക് കയറുമ്പോൾ ചെയ്തതുപോലെ

 *ان الصفا و المروة من شعائر الله*

എന്ന ആയത്ത് ഓതലും മുകളിലെത്തിയാൽ ഖിബ് ക്കു നേരെ തിരിഞ്ഞ് തക്ബീർ ചൊല്ലലും ദിക്റും ദുആയും ചെയ്യലും സുന്നത്താണ് .
 പിന്നീട് സ്വഫായിലേക്കു മടങ്ങണം . അങ്ങനെ സ്വ ഫായിൽനിന്ന് മർവയിലേക്ക് നാല് പാവശ്യവും മര്‍വയിൽനിന്ന് സ്വഫായിലേക്ക് മൂന്ന് പ്രാവശ്യവും നടന്നു കഴിഞ്ഞാൽ സ്അ്‌യ് പൂർത്തിയായി . 
ഓരോ നടത്തത്തിലും പച്ച അടയാളങ്ങൾക്കിടയിൽ ഓടലും , സ്വഫായിലും മര്‍വലുമെത്തുമ്പോൾ ആയത്തോതലും , ദിക്റും ദുആയും ചെയ്യലും സുന്നത്താകുന്നു .
 സ്വഫായിൽനിന്ന് ആരം ഭിക്കുന്ന സഅ്‌യ് മർവയിലാണ് അവസാനിക്കേണ്ടത് .
 മസ്ആ ( സഅ്‌യ് നടത്തുന്ന സ്ഥലം ) അടുത്തകാലത്ത് തട്ടുകാളാക്കി പുതുക്കി പണിതിട്ടുണ്ട് .
 ഇതിൽ ഏത് നിലയിലുടെയും സഅ്‌യ് നടത്താം .


 *❤മുടിയെടുക്കൽ❤*


 ഉംറയുടെ അവസാനത്തെ കർമം മുടിയെടുക്കലാണ് .
 തലമുടി മുഴുവനായി കളയുകയോ വെട്ടുകയോ ആവാം . 
പുരുഷന്മാർ മുഴുവനായി കളയുന്നതാണ് ഉത്തമം .
 സ്ത്രീകൾ മൂടി ഒന്നായോ രണ്ടോ മൂന്നാം ഭാഗമായോ പിടിച്ച് മുടിയുടെ അറ്റത്തുനിന്ന് ഒരു വിരൽതുമ്പിന്റെ അത് വെട്ടുകയാണ് വേണ്ടത് . ഇതോടുകൂടി ഉംറ പൂർത്തിയാകുന്നതും ഇഹ്റാം കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയ മാകുന്നതുമാണ് .


*❤❤ശ്രദ്ധേയമായ ചില കാര്യങ്ങൾ .❤❤* 

ഉംറ നിർവഹിക്കാൻ പ്രായപൂർത്തിയാവണമെന്നില്ല . കുട്ടികൾക്കും അത് നിർവഹിക്കാം . വിവേകമെത്തിയ കുട്ടികളാണെങ്കിൽ ഉംറയുടെ എല്ലാ കർമങ്ങളും അവർ തന്നെ ചെയ്താൽ മതി . 
 വിവേകമെത്താത്ത കുട്ടികളെ കുളിപ്പിച്ച് ശുദ്ധിയാക്കി ഇഹ്റാമിന്റെ വസ്ത്രം ധരിപ്പിക്കുകയും കൂടെയുള്ള രക്ഷിതാക്കൾ അവർക്കു വേണ്ടി ഉംറയുടെ നിയ്യത്ത് ചെയ്യുകയും വേണം . 
നടക്കാൻ കഴിയാത്ത കുട്ടികളാണെങ്കിൽ ത്വവാഫും സഅ്‌യ്‌യും അവരെ ചുമന്നുകൊണ്ട് നിർവഹിച്ചാൽ മതി . 
 ഇഹ്റാമിനുമുമ്പ് സ്ത്രീക്ക് ആർത്തവമുണ്ടാവുകയാണെങ്കിൽ മീഖാത്തിൽ വെച്ച് അശുദ്ധിയോടുകൂടി ത്തന്നെ ഇഹ്റാം ചെയ്യുകയാണ് വേണ്ടത് , ഇഹ്റാമിനു മുമ്പ് ചെയ്യൽ സുന്നത്തായ കാര്യങ്ങൾ ചെയ്ത് വൃത്തിയുളള വസ്ത്രം ധരിച്ച് മറ്റ് സ്ത്രീകൾ ചെയ്യുന്നതു പോലെ ഇഹ്റാം ചെയ്താൽ മതി .
 നമസ്കരിക്കുവാനായി പള്ളിയിൽ പ്രവേശിക്കുവാനോ ത്വവാഫ് ചെയ്യുവാനോ പാടില്ല . 
ഇഹ്റാം ചെയ്ത ശേഷം ത്വവാഫിനു മുമ്പായി ആർത്തവമുണ്ടാവുകയാണെങ്കിൽ ശുദ്ധിയാവുന്നതു വരെ ത്വവാഫ് ചെയ്യാതെ ഇഹ്റാമിൽ തന്നെ കഴിച്ചു കുട്ടേണ്ടതാണ് , ശുദ്ധിയായിക്കഴിഞ്ഞാൽ ത്വവാഫ് , സഅ്‌യ് , മുടിവെട്ടൽ എന്നിവ ചെയ്ത് ഇഹ്റാമിൽനിന്ന് വിരമിക്കാം .
 ത്വവാഫിനിടയിലാണ് സ്ത്രീക്ക് ' അശുദ്ധി ' യുണ്ടായതെങ്കിൽ ഉടനെ ത്വവാഫ് നിര്‍ത്തി പള്ളിയുടെ പുറത്തു പോവുകയും ശുദ്ധിയായ ശേഷം ത്വവാഫ് ചെയ്യുക യുമാണ് വേണ്ടത് . 
 ത്വവാഫോ സഅ്‌യോ നിർവഹിക്കുന്നതിനിടയിൽ നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കുകയാണെങ്കിൽ ത്വവാഫും സഅയും നിർത്തി ജമാഅത്ത് നമസ്കാരത്തിൽ പങ്ക് ചേരാവുന്നതാണ് .
 നമസ്കാരാനന്തരം , നിർത്തിയ സ്ഥലത്തുനിന്ന് തുടർന്നാൽ മതി . പക്ഷേ , ത്വവാഫിന്റെയും സഅ്‌യിന്റെയും ആരംഭ സ്ഥലത്തുനിന്നല്ല നമസ്കാരത്തിൽ പ്രവേശിച്ചതെങ്കിൽ പ്രബലമായ അഭിപ്രായപ്രകാരം , ഇടക്കു മുറിഞ്ഞുപോയ ത്വവാഫിലെ ഒരു കറക്കവും സഅ്‌യിലെ ഒരു ഭാഗത്തക്കുള്ള നടത്തവും പരിഗണിക്കപ്പെടുകയില്ല .


 *❤മദീനാ സന്ദർശനം❤*



 മക്കയിൽനിന്ന് ഏകദേശം *430* കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് മദീന , സൗകര്യമനുസരിച്ച് ഉംറക്കു മുമ്പോ ശേഷമോ അവിടെ സന്ദർശിക്കാം . 

 *❤മസ്ജിദുന്നബവി❤*

 നബി ( സ്വ ) യുടെയും അബൂബക്ര്‍ സിദ്ധീഖി ( റ )ന്റെയും ഉമറി ( റ )ന്റെയും ഖബ്റുകൾ , ബഖീഇലെ ഖബറിസ്ഥാൻ , ഉഹുദിലെ ശുഹദാക്കളുടെ ഖബ്റുകൾ , മസ്ജിദു ഖുബാഅ് എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ . മസ്ജിദുന്നബവി നബി ( സ ) മദീനയിലെത്തിയ ഉടനെ നിർമിച്ച പളളിയാണ് മസ്ജിദുന്നബവി .
 സാധാരണ പളളികളിലെ നമസ്കാരത്തെക്കാൾ ആയിരം ഇരട്ടി പ്രതിഫലമുള്ളതാണ് മസ്ജിദുന്നബവിയിലെ നമസ്കാരം . മസ്ജിദുന്നബവിയിൽ പ്രവേശിക്കുന്നവർ വലതു കാൽ ആദ്യം വെച്ച് പ്രവേശിക്കലും 

*بسم الله والصلاة والسلام على رسول الله ، أعُونَ بالله العظيم وبوجهه الكريم و سلطانه القديم من الشيطان الرجيم ، اللهم افتح لي أبواب رحمتك*

എന്ന ദിക്റ്റം ദുആയും ചെയ്യലും സുന്നത്താകുന്നു .
 പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ' തഹിയ്യതുൽ മസിദാ ' യി രണ്ട് റക്അത്ത് നമസ്കരിക്കേണ്ടതാണ് .
 മസ്ജിദുന്നബവിയിൽ ഇബാദത്തുകൾക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട് . 
അതാണ് റൗള  നബി ( സ ) യുടെ മിമ്പറിന്റെയും ആഇശഃ ( റ ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത് . നബി ( സ ) പറയുകയുണ്ടായി , *" എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയി ലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽ ഒരു തോപ്പാകുന്നു . "*  സൗകര്യം പോലെ അവിടെ ചെന്ന് നമസ്കാരം . ദികർ , ദുആ , ഖുർആൻ പാരായണം എന്നിവ നിർവഹിക്കാവുന്നതാണ് . സ്ത്രീകൾക്ക് സുബ്ഹ് , ളുഹർ , ഇശാ എന്നീ നമസ്കാരങ്ങൾക്കു ശേഷം അവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് .


*🌹നബി ( സ )യുടെയും രണ്ട് ഖലീഫമാരുടെയും ഖബ്റുകൾ🌹* 

 ആഇശ( റ ) താമസിച്ചിരുന്ന വീട്ടിലാണ് നബി ( സ )യെയും അബൂബക്ർ സ്വിദ്ദീഖി ( റ ) നെയും ഉമറുൽ ഫാറൂഖി ( റ ) നെയും ഖബറടക്കം ചെയ്തിട്ടുള്ളത് .
 അവരുടെ ഖബ്ർ സന്ദർശനം പുണ്യ കർമമാകുന്നു .
 അത് സൗകര്യമനുസരിച്ച് എപ്പോഴും ആവാം . ഖിബലയുടെ ഭാഗത്തു നിന്നാണ് സിയാറത്തിന് സൗകര്യമുള്ളത് . പുറത്തുനിന്ന് ഖബ്റുകൾ കാണുകയില്ല .
 ഖബ്റുകളുടെ അടയാളമായി പിച്ചള ജോലിയിൽ മൂന്ന് ദ്വാരമുണ്ട് .
 ഇടതു ഭാഗത്തുള്ള വലിയ ദ്വാരത്തിനു നേരെയാണ് നബി ( സ ) യുടെ ഖബറു ള്ളത് . 
തൊട്ട് വലതുഭാഗത്തുള്ള ദ്വാരത്തിനു നേരെ അബൂ ബക്ര്‍സിദ്ധീഖ് ( റ ) ന്റെയും മൂന്നാമത്തെ ദ്വാരത്തിനു നേരെ ഉമറി ( റ ) ന്റെയും ഖബറുകളാണ് . 
മൂന്ന് പേർക്കും സലാം പറയലാണ് അവരുടെ ഖബർ സിയാറത്ത് . നബി ( സ ) യുടെ ഖബ്റിനു നേരെ തിരിഞ്ഞു കൊണ്ട്

 *السلام عليك يارسول الله ورحمته وبركاته*

 *( അല്ലാഹുവിന്റെ ദൂതരേ , അങ്ങക്ക് അല്ലാഹുവിങ്കൽ നി ന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാ വട്ടെ . )* എന്നും അബൂബക്സി ( റ ) ന്റെ ഖബ്റിനു നേരെ തിരിഞ്ഞ്

*السلام عليك يا ابابكر الصديق*



 *( അബൂബക്ർ സ്വിദ്ദീഖ് , താങ്കൾക്ക് രക്ഷയുണ്ടാവട്ടെ )*

എന്നും   ഉമറി( റ )ന്റെ ഖബ്റിനു നേരെ തിരിഞ്ഞ്

*السلام عليك يا عمربن الخطاب*

 *( ഉമറുബ്നുൽ ഖത്ത്വാബേ , താങ്കൾക്ക് രക്ഷയുണ്ടാവട്ടെ )* എന്നുമാണ് പറയേണ്ടത് . ഖബ്റുകൾക്കരികെ ദീർഘ നേരം നിൽക്കുന്നതും ഉച്ചത്തിൽ പ്രാർത്ഥിക്കുന്നതും ശരിയല്ല . 

ഉംറ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി എഴുതിയ ഈ മെസ്സേജ് മറ്റുളളവര്‍ക്കും എത്തിക്കുക.
ഇതിലുളള ലിങ്കോ, whatsapp നമ്പറോ, മറ്റുവാന്‍ പാടില്ല.

എനിക്കും കുടുംബത്തിനും ദുആ വസ്സിയത്തോട്ടെ.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

No comments:

Post a Comment