ഇരുപത് തികയാത്ത സൈന്യാധിപൻ


ഉമ്മാ....

ഉസാമ(റ) സ്നേഹപൂർവ്വം ഉമ്മയെ വിളിച്ചു മൂത്തമകൻ ഹുനൈനിൽ ശഹീദാവുന്നത് നേരിൽ കണ്ട ഉമ്മയാണിത് മുഅ്തതിൽ ഭർത്താവ് ശഹീദായ വിവരവും കിട്ടി ഉമ്മയുടെ മനസ്സ് ആടിയുലഞ്ഞുപോയി അവരെ ആശ്വസിപ്പിക്കാൻ ഉസാമ(റ)വിന് വാക്കുകളില്ല 

എന്താണ് മേനേ?  

ബാപ്പായുടെ അന്ത്യം ഞാൻ നേരിട്ട് കണ്ടതാണുമ്മാ? 

ഉമ്മ മകന്റെ മുഖത്തേക്കുറ്റുനോക്കി പതിനെട്ടു വയസ്സുള്ള മകൻ പതിഞ്ചാമത്തെ വയസ്സിൽ യുദ്ധത്തിനു വേണ്ടി ആയുധമണിഞ്ഞവനാണ് ഈ മകൻ 

ഖന്തഖ് യുദ്ധത്തിന് പോവുമ്പോൾ ഉസാമ(റ) വിന്റെ പ്രായം പതിനഞ്ച് വയസ്സായിരുന്നു 

ഉമ്മാ.... നബി(സ) തങ്ങളുടെ പതാകയുമായി ബാപ്പ യുദ്ധത്തിന് നേതൃത്വം നൽകി ശത്രുക്കളുടെ അണിയിലേക്ക് തുളച്ചു കയറി എത്രയോ പേരെ ബാപ്പ വകവരുത്തി ചുറ്റുഭാഗത്തുനിന്നും ശത്രുക്കൾ വളഞ്ഞു മാരകമായി മുറിവേറ്റു ശക്തിയറ്റ് ബാപ്പ നിലത്തു വീഴുന്നത് ഞാൻ കണ്ടു അപ്പോഴേയ്ക്കും ഞാൻ പരിസരം മറന്നിരുന്നു മോൻ അതിശക്തമായി പോരാടി 

മോനേ.... ഉമ്മാക്ക് തൃപ്തിയായി ഇസ്ലാം ദീനിന്നു വേണ്ടി ജീവൻ നൽകണം ശത്രുക്കൾക്കെതിരെ ധീരമായി പോരാടണം ഒരിക്കലും പിന്തിരിഞ്ഞോടരുത് 

ഇല്ല പിന്തിരിഞ്ഞോടില്ല മകൻ ഉമ്മാക്ക് വാക്കു കൊടുത്തു 

ഉമ്മയുടെയും മകന്റെയും മനസ്സിൽ നബി(സ) തങ്ങളോടുള്ള സ്നേഹം നിറഞ്ഞു കവിഞ്ഞു സ്വന്തം ജീവനെക്കാളേറെ അവർ റസൂൽ (സ)യെ സ്നേഹിക്കുന്നു 

നബി (സ) തങ്ങൾ മുതിർന്ന സ്വഹാബികളെ ഗൗരവമായി ചർച്ചക്ക് വിളിച്ചു ഇരുപത് വയസ്സ് തികയാത്ത ഉസാമ(റ) വിനെയും ക്ഷണിച്ചു 

റോമക്കാരുമായി യുദ്ധം വേണ്ടിവരും അവർ അതിർത്തി പ്രദേശങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു ഒരു സൈനിക നീക്കമില്ലാതെ അവരെ തടയാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല പെട്ടെന്നൊരു സൈന്യത്തെ സജ്ജമാക്കണം 
വിദൂരസ്ഥലത്ത് ചെന്ന് യുദ്ധം ചെയ്യാനുള്ള സൈന്യത്തെ സജ്ജമാക്കാൻ തുടങ്ങി  

അബൂബക്കർ സിദ്ദീഖ് (റ), ഉമർ(റ) , സഅദുബ്നു അബീവഖാസ്(റ) തുടങ്ങിയ പ്രമുഖന്മാരൊക്കെ സൈന്യത്തിലുണ്ട് മദീനയിലാകെ ഇപ്പോൾ സൈനിക നീക്കത്തെക്കുറിച്ചാണ് സംസാരം ആരായിരിക്കും സൈന്യാധിപൻ? 

നബി (സ) തങ്ങൾ സൈന്യാധിപനെ പ്രഖ്യാപിച്ചു ഉസാമ (റ) 

ആളുകൾ ഞെട്ടി ഇരുപത് തികയാത്ത ഒരു ചെറുപ്പക്കാരനാണോ സൈന്യാധിപൻ? 
നബി (സ) തങ്ങളുടെ കല്പനയല്ലേ ? അതുകൊണ്ട് എല്ലാവരും അനുസരിച്ചു 

ഉമ്മുഐമൻ (റ) വിവരമറിഞ്ഞു പ്രിയപുത്രന് ലഭിച്ച പദവിയെക്കുറിച്ചറിഞ്ഞപ്പോൾ അവർ അല്ലാഹുവിനെ വാഴ്ത്തി  സൈന്യം മദീന വിടുന്നതിനു മുമ്പു തന്നെ ദുഃഖവാർത്ത മദീനയിൽ പ്രചരിച്ചു 

നബി (സ) തങ്ങൾ രോഗബാധിതനായിരിക്കുന്നു സൈന്യം യാത്ര വൈകി 

ഉസാമ (റ) ഉൽക്കണ്ഠയോടെ ഓടിയെത്തി നബി (സ) തങ്ങളുടെ മുറിയിൽ പ്രവേശിച്ചു 

രോഗം കഠിനമാണ് സംസാരിക്കാൻ പറ്റുന്നില്ല ഉസാമ (റ) വിനെ കണ്ടു കുറേനേരം നോക്കിനിന്നു പിന്നെ കൈകൾ ഉയർത്തി മനസ്സുകൊണ്ട് ഉസാമ (റ) വിനു വേണ്ടി പ്രാർത്ഥിച്ചു പ്രാർത്ഥിച്ച ശേഷം ആ കൈകൾ ഉസാമ (റ) വിന്റെ ശരീരത്തിൽ വെച്ചു 

ഉമ്മുഐമൻ (റ) നബി (സ) ക്ക് രോഗം ബാധിച്ചത് മുതൽ വല്ലാത്ത ദുഃഖത്തിലാണ് 

റസൂൽ (സ) യുടെ രോഗം വർദ്ധിച്ചു ഒടുവിൽ മദീ ആ വാർത്ത കേട്ടു 

ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) വഫാത്തായിരിക്കുന്നു സ്വഹാബികൾ സ്തബ്ധരായിപ്പോയി സമനില വീണ്ടെടുക്കാൻ സമയമെടുത്തു അന്ത്യപ്രവാചകരുടെ ദൗത്യം അവസാനിച്ചു അല്ലാഹു തന്റെ ദൂതനെ തിരിച്ചു വിളിച്ചു  

അബൂബക്കർ (റ) ഒന്നാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു 

 ഉസാമ(റ)വിന്റെ നേതൃത്വത്തിലുള്ള സൈന്യം പുറപ്പെടാൻ ഖലീഫ കൽപനയിട്ടു 

കുറച്ചുകൂടി പ്രായമുള്ള ഒരാളെ സൈന്യാധിപനായി നിയോഗിക്കണമെന്ന അഭിപ്രായം വന്നു ആളുകളുടെ നിർബന്ധം കാരണം ഉമർ(റ) അക്കാര്യം ഖലീഫയെ ഉണർത്തി വളരെ ഗൗരവത്തിലായിരുന്നു ഖലീഫയുടെ മറുപടി 

'നിങ്ങളെന്താണീപ്പറയുന്നത്? നബി (സ) നിയോഗിച്ച ഒരു സൈന്യാധിപനെ ഞാൻ മാറ്റുകയോ? നടപ്പില്ല'

ഉമർ(റ) പെട്ടെന്ന് പിന്തിരിഞ്ഞു 

സൈന്യം പുറപ്പെടുകയാണ്  

സൈന്യാധിപൻ തന്റെ പിതാവിന്റെ കുതിരപ്പുറത്തിരിക്കുന്നു ഖലീഫ കൂടെ നടന്നു ഉപദേശങ്ങൾ നൽകുന്നു 

ഉസാമ (റ)  ഇങ്ങനെ പറഞ്ഞു അമീറുൽ മുഅ്മിനീൻ 
ഞാൻ നടക്കാം അങ്ങ് കുതിരപ്പുറത്ത് കയറണം അതിന് അതിന് വിരോധമുണ്ടെങ്കിൽ നമുക്കു രണ്ടാൾക്കും കുതിരപ്പുറത്തിരിക്കാം 

പാടില്ല അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നടന്ന് എന്റെ കാലിൽ കുറച്ചു പൊടിപിടിക്കട്ടെ നബി (സ) തങ്ങൾ നേരത്തെ നൽകിയ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക എന്റെ  സഹായിയായി ഉമർ(റ) വിനെ മക്കയിൽ തന്നെ നിർത്തിത്തന്നാൽ ഉപകാരം ഉസാമ (റ) അനുവദിച്ചു  

സൈന്യം നീങ്ങി ലക്ഷ്യസ്ഥാനങ്ങളിലെല്ലാം എത്തി നബി(സ)യുടെ നിർദ്ദേശങ്ങൾ പാലിച്ചു വൻവിജയം നേടി അവർ നേടിയ യുദ്ധമുതലുകൾ കണ്ട് മദീനക്കാർ അമ്പരന്നുപോയി ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ മാത്രം സജ്ജമായിരുന്നു സൈന്യം ശാം, ഈജിപ്ത്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇസ്ലാം കടന്നുചെല്ലാനുള്ള വഴിയൊരുക്കിയത് ഉസാമ (റ) ആയിരുന്നു.

No comments:

Post a Comment