Monday, March 30, 2020

പതിവാക്കിയാല്‍ പല പുണ്യങ്ങളും കിട്ടുന്ന സൂറതുകളും ആയത്തുകളും ഉണ്ടല്ലോ. ആര്‍ത്തവകാരിക്ക് പതിവാക്കലിന്‍റെ പുണ്യം കിട്ടുമോ❓ ആര്‍ത്തവസമയത്ത് തബാറക തുടങ്ങിയ സൂറത്തുകള്‍ ഹൃദയം കൊണ്ട് ഓതാമോ❓ ദിക്റ് എന്ന നിലയില്‍ ആയത്തുകള്‍ ചൊല്ലാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഹൈള്, നിഫാസ്, ജനാബത് തുടങ്ങിയ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്ആന്‍ തൊടലും ഓതലും പാടില്ല. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ഒന്നും ഓതാവതല്ല. സാധാരണ പതിവാക്കുന്ന സൂറതുകളും ഹൈള് സമയത്ത് ഓതല്‍ അനുവദനീയമല്ല. ദിക്റ് എന്ന നിലയില് ആയതുകളും മറ്റും ഓതാവുന്നതാണ്, ഉദാഹരണം,ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത്, വാഹനത്തില്‍ കയറുമ്പോഴുള്ള ദിക്റ് ചൊല്ലുന്നത്. എന്നാല്‍, വാക്കുകള്‍ പുറത്തേക്ക് വരാത്ത വിധം ഹൃദയം കൊണ്ട് സൂറതുകളും മറ്റും ഓതാവുന്നതുമാണ്. സാധാരണ പതിവാക്കുന്ന കാര്യങ്ങള്‍ ന്യായമായ കാരണങ്ങളാല്‍ ചെയ്യാനാവാതിരുന്നാലും ആ പതിവാക്കലിന്റെ പുണ്യം കിട്ടുന്നതാണ്. അത്തരം കാരണങ്ങളാല്‍ മുടങ്ങുന്നതിനെ പതിവാക്കല്‍ (മുവാളബത്) മുടങ്ങലായി പരിഗണിക്കപ്പെടുകയുമില്ല. മാത്രവുമല്ല, ആരോഗ്യ സമയത്ത് സ്ഥിരമായി ചെയ്തുപോരുന്ന കര്‍മ്മങ്ങള്‍ അനാരോഗ്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തര്‍ഗീബിന്റെ പല ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. മേല്‍പറഞ്ഞ അവസ്ഥകളിലും അത് ബാധകമാവുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കാം. ഒരു സല്‍കര്‍മ്മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍തന്നെ അതിന് ഒരു പ്രതിഫലം എഴുതപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമായി വന്നതാണല്ലോ. അതായത്, കരുത്ത് ഏറെ പ്രധാനമാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ഹജ്ജ് ചെയ്യാന്‍ അതിയായി ആഗ്രഹിച്ച് അവസാനം അതിനായി സ്വരൂപിച്ച തുക ഇതരരുടെ കഷ്ടപ്പാട് കണ്ട് അവര്‍ക്ക് ദാനം നല്‍കിയതിന്റെ പേരില്‍ ചെയ്യാത്ത ഹജ്ജ് സ്വീകരിക്കപ്പെട്ടതും മുന്‍ഗാമികളുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. വിശ്വാസിയുടെ കരുത്ത് തന്നെ സല്‍കര്‍മ്മമാണെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 29, 2020


വീട്ടിൽ വെച്ച് പുരുഷന്മാരും സ്ത്രീകളും ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ സ്വഫ് നില്‍ക്കേണ്ട രൂപം വിവരിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്വഫ് ശരിപ്പെടുത്തുന്നതിലെ ക്രമം പണ്ഡിതന്മാര്‍ കിതാബുകളില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെക്കാള്‍ ഒരു സ്വഫ് പിന്തിയാണ് നില്‍ക്കേണ്ടത്. ഈ വിഷയത്തില്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ മഹ്റമുകളായാലും ഇങ്ങനെതന്നെയാണ് നില്‍ക്കേണ്ടത് എന്നാണ് പ്രബലമായ വീക്ഷണം. ആയതിനാല്‍ ഇവിടെ പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍, മരുമകള്‍ തുടങ്ങിയ ബന്ധങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. പുരുഷനാണോ അതോ സ്ത്രീയാണോ എന്ന് മാത്രം നോക്കിയാല്‍ മതി.

ജമാഅത്ത് തുടങ്ങുമ്പോള്‍ രണ്ട് പുരുഷന്മാര്‍ മാത്രമേ ഉള്ളൂ എങ്കില്‍, ഒരാള്‍ ഇമാമും രണ്ടാമത്തവന്‍ തന്‍റെ കാല്‍വിരലുകള്‍ ഇമാമിന്‍റെ കാലിന്‍റെ മടമ്പുകളേക്കാള്‍ പിന്തുന്ന രൂപത്തില്‍ ഇമാമിന്‍റെ വലതു ഭാഗത്ത് നില്‍ക്കുകയുമാണ് വേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാനായി ഒരാള്‍ മാത്രം വന്നാലും ഇങ്ങനെതന്നെയാണ് ചെയ്യേണ്ടത്. (ചിത്രം-1)
ഇനി രണ്ടാമതൊരാള്‍ വന്നാല്‍ വലതുഭാഗത്ത് നിന്ന മഅ്മൂമിനെ പോലെ ഇയാള്‍ ഇമാമിന്‍റെ ഇടതുഭാഗത്ത് നിന്ന് തക്ബീര്‍ കെട്ടുകയും ശേഷം രണ്ടുപേരും ഒന്നിച്ച് നിറുത്തത്തിലോ റുകൂഇലോ പിന്നിലേക്ക് നീങ്ങി ഒരു സ്വഫായി നില്ക്കകുയും ചെയ്യുകയാണ് വേണ്ടത്. ഇമാമിന്‍റെയും ഒന്നാം സ്വഫിന്‍റെയും ഇടയിലും പിന്നീടുള്ള സ്വഫുകള്‍ക്കിടയിലും മൂന്നുമുഴത്തില്‍ കൂടുതല്‍ അകലം ഇല്ലാതിരിക്കേണ്ടതാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നില്‍ നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് മൂന്നുമുഴത്തേക്കാള്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കലാണ് നല്ലത്.
ഒരു ഇമാമും കുറേ പുരുഷന്മാരായ മഅ്മൂമുകളും നിസ്കരിക്കുമ്പോള്‍ മഅ്മൂമുകള്‍ എല്ലാവരും ഒറ്റ സ്വഫായി നില്‍ക്കണം. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാന്‍ ഒന്നില്‍കൂടുതല്‍ പുരുഷന്മാര്‍് ഒന്നിച്ചുവന്നാലും ഇങ്ങനെത്തന്നെ. ഒരു സ്വഫ് പൂര്‍ത്തിയായ ശേഷമാണ് രണ്ടാമത്തെ സ്വഫ് തുടങ്ങേണ്ടത്. (ചിത്രം-2)
പുരുഷനായ ഇമാമിന്‍റെ പിന്നില്‍ ഒരു സ്ത്രീ മാത്രം നിസ്കരിക്കുമ്പോള്‍ ഇമാമിന്‍റെ നേരെ പിന്നിലായി അകലം പാലിച്ചാണ് അവള്‍ നില്‍ക്കേണ്ടത് (ചിത്രം-3). ഒരു പുരുഷന്‍റെ പിന്നില്‍ (പുരുഷന്മാരില്ലാതെ) കുറേ സ്ത്രീകള്‍ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ അവരെല്ലാവരും ഒന്നിച്ച് ഒറ്റസ്വഫായി നില്‍ക്കണം (ചിത്രം-7).
ഇനി ഒരു പുരുഷന്‍റെ പിന്നില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മാത്രമാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിന്‍റെ വലതുഭാഗത്ത് അല്‍പം പിന്നിലായി പുരുഷനായ മഅ്മൂമും ആ പുരുഷനായ മഅ്മൂമിന്‍റെ നേരെപിന്നില്‍ അകലം പാലിച്ച് സ്ത്രീയും നില്‍ക്കുകയാണ് വേണ്ടത്(ചിത്രം-4).
കുറേ പുരുഷന്മാരും ഒരു സ്ത്രീയുമാകുമ്പോള്‍ പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും സ്ത്രീ പുരുഷന്മാരുടെ പിന്നില്‍ മറ്റൊരു സ്വഫിലായി നില്‍ക്കുകയുമാണ് വേണ്ടത്(ചിത്രം-5). കുറേ പുരുഷന്മാരും കുറേ സ്ത്രീകളും ഉണ്ടാകുമ്പോഴും പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും അവരുടെ പിന്നില്‍ സ്ത്രീകള്‍ വേറെ സ്വഫ് കെട്ടുകയുമാണ് വേണ്ടത് (ചിത്രം-6)
മേല്‍പറഞ്ഞതൊക്കെ ഇമാമായി പുരഷന്‍ ഉണ്ടാകുമ്പോഴാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമായി നിസ്കരിക്കുമ്പോള്‍ അവര്‍ക്കും ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്താണ്.
രണ്ടു സ്ത്രീകള്‍ മാത്രം നിസ്കരിക്കുമ്പോള്‍ രണ്ടു പുരുഷന്മാര്‍ നിസ്കരിക്കുന്നത് പോലെ തന്നെ ഇമാമിന്‍റെ വലതുവശത്താണ് മഅ്മൂമതായ സത്രീ നില്‍ക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ തുടരാനുണ്ടാകുമ്പോള്‍ അവര്‍ ഒറ്റ സ്വഫ് കെട്ടി ഇമാമായി നില്‍ക്കുന്നവളുടെ ഒപ്പമോ അല്‍പം മാത്രം പിന്തിയോ ആണ് നില്‍ക്കേണ്ടത് (ശര്‍വാനി 2-310)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕




ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഹെയര്‍ ഫിക്സിംഗിന്‍റെ ഇസ്ലാമിക വിധി എന്ത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഫൈബര്‍, സിന്തറ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട മുടിനാരുകള്‍ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട തൊപ്പി പോലോത്തത് ക്ലിപ് ഉപയോഗിച്ച് തലയില്‍പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ഫിക്സിംഗ് എന്ന് പറയുന്നത്. ഇത് തത്വത്തില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ താഴെ പറയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഫിക്സ് ചെയ്യുന്ന മുടി ഇതരമനുഷ്യരുടേതോ നജസോ ഹറാമോ  അവയാല്‍ ഉണ്ടക്കാപ്പെട്ടതോ ആവാതിരിക്കണം. ഉള്ളിലേക്ക് വെള്ളം എത്തുന്നു എന്ന് ഉറപ്പ് വരുത്താനായി, നിര്‍ബന്ധമായ കുളിയുടെയും വുദുവിന്റെയും അവസരത്തില്‍ ആവശ്യമായ വിധം മാറ്റിവെക്കല്‍ നിര്‍ബന്ധമാണ്. അത്കൊണ്ട്തന്നെ, മാറ്റിവെക്കാന്‍ പറ്റാത്ത വിധം ഫിക്സ് ചെയ്യല്‍ ഹറാമുമാണ്. മുടിവെക്കുന്നതിന്റെ മറ്റൊരു രീതി ട്രാന്‍സ്പ്ലാന്റേഷനാണ്. തലയിലെ മുടിയുള്ള ഭാഗത്ത് നിന്ന് എടുത്ത് ഇല്ലാത്ത ഭാഗത്ത് നട്ടുപിടിപ്പിക്കുന്നതാണ് ഇത്. മരണം ഭയക്കുന്നതോ തയമ്മും അനുവദനീയമാവുന്നതോ ആയവിധമുള്ള അത്യപകടഘട്ടങ്ങളിലല്ലാതെ സ്വശരീരത്തിന്റെ ഭാഗം മുറിച്ചുകളയുന്നത് അനുവദനീയമല്ല. അത് കൊണ്ട് തന്നെ, കഷണ്ടി പരിഹരിക്കാനായി ഈ മാര്‍ഗ്ഗം ഒരിക്കലും അനുവദനീയമല്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 15, 2020

ഞാന്‍ കനഡയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഗ്ലൌസ് ധരിച്ച് ഇടക്കിടെ പന്നിയെ സ്പര്‍ശിക്കേണ്ടി വരാറുണ്ട്. പന്നിയെ ഭക്ഷിക്കുന്നത് ഹറാം ആണല്ലോ, സ്പര്‍ശിക്കുന്നതിന്റെ വിധി എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
പന്നിയും നായയും ഏറ്റവും ശക്തമായ നജസുകളില്‍ പെട്ടതാണ്. എന്നാല്‍ ആവശ്യത്തിന് പന്നിയെയും മറ്റു നജസുകളെയും സ്പര്‍ശിക്കുന്നതില്‍ തെറ്റില്ല. നനവോട് കൂടി നായ, പന്നി എന്നിവ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകേണ്ടതും അതില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. അതേ സമയം, മേല്‍പറഞ്ഞവിധം കഴുകല്‍ നിര്‍ബന്ധമാണെങ്കിലും അവ നജസല്ല എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഏത് അഭിപ്രായപ്രകാരവും മറയോട് കൂടിയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ (ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഗ്ലൌസ് ധരിച്ചോ മറ്റോ) ഗ്ലൌസ് ധരിച്ച കൈയ്യിന് ഈ പറഞ്ഞത് ബാധകമല്ല, ആ ഗ്ലൌസ് അത്തരത്തില്‍ ശുദ്ധിയാക്കേണ്ടിവരുമെന്ന് മാത്രം. എന്നാല്‍ ഭക്ഷിക്കുന്നതിനോ മറ്റുനിഷിദ്ധമായ ഉപയോഗങ്ങള്‍ക്കോ സഹായകമാവും വിധം പന്നിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യല്‍ നിഷിദ്ധമാണെന്നത് കൂടി ഇവിടെ ചേര്‍ത്ത് പറയേണ്ടിയിരിക്കുന്നു. പന്നി ഭക്ഷിക്കാമെന്ന് പറയുന്നവര്‍ക്കാണെങ്കിലും, അത് തയ്യാറാക്കിക്കൊടുക്കലും അതിന് സഹായിക്കലുമൊക്കെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധം തന്നെയാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, March 9, 2020

ഖബറിലെ ശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ ഏത് സൂറതാണ് പതിവാക്കേണ്ടത്, വേറെ എന്തൊക്കെയാണ് ചെയ്യേണ്ടത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഖബ്റിലെ ശിക്ഷ ഏറെ പേടിക്കേണ്ടതും എപ്പോഴും അതില്‍നിന്ന് കാവലിനെ തേടേണ്ടതുമാണ്. ഉമര്‍ (റ) അടക്കമുള്ള പല സ്വഹാബികളും പണ്ഡിതരുമൊക്കെ ഖബ്റ് എന്ന പദം കേള്‍ക്കുമ്പോഴേക്ക് കരയാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പാരത്രികജീവിതത്തിലെ ആദ്യപടിയാണ് ഖബ്റ് എന്നും അത് ആശ്വാസകരമായാല്‍ ശേഷമുള്ളതൊക്കെ കൂടുതല്‍ ലളിതമാവുമെന്നും ഹദീസുകളില്‍ കാണാം. ഖബ്റ് ഏകനായി നേരിടേണ്ടതാണെന്നും ശേഷമുള്ളതെല്ലാം കൂട്ടമായാണെന്നതും ഖബ്റിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. രക്തസാക്ഷിത്വമാണ് ഖബ്റിലെ ശിക്ഷയില്‍ രക്ഷ നേടാനുള്ള ഏറ്റവും വലിയ വഴി. രക്തസാക്ഷികള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം പറയുന്നിടത്ത് പ്രധാനമായി എടുത്തുപറയുന്നത് ഖബ്റിലെ ശിക്ഷയില്‍നിന്നുള്ള മോചനമാണ്. ഖബ്റിലെ ശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ സൂറതുല്‍ മുല്‍ക് (തബാറക) പതിവാക്കുന്നത് സഹായകമാവുമെന്ന് ഹദീസില്‍ തന്നെ കാണാം. അബ്ദുല്ലാഹിബ്നുമസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, തബാറക സൂറത് ഖബ്റ് ശിക്ഷയില്‍നിന്ന് തടയുന്നതാണ്. ആയതിനാല്‍ തബാറക സൂറത് പതിവാക്കുക. വെള്ളിയാഴ്ച രാവിലോ പകലിലോ മരണപ്പെട്ടാല്‍ ഖബ്റിലെ ചോദ്യത്തില്‍നിന്ന് ഒഴിവാകുമെന്നും ഹദീസുകളില്‍ കാണാം. അത് കൊണ്ടാണ് മുന്‍കഴിഞ്ഞവരിലധികവും അതിനായി പ്രാര്‍ത്ഥിച്ചിരുന്നത്. പരമാവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഖബ്റില്‍ അത് കൂട്ടായി കൂടെയുണ്ടാവുകയും ശിക്ഷയില്‍നിന്ന് മോചനം ലഭിക്കുന്നതുമാണ്. ദിവസവും ഉറങ്ങുന്നതിന് മുമ്പായി അന്നേ ദിവസം ചെയ്ത കര്‍മ്മങ്ങള്‍ വിലയിരുത്തി സ്വയം ഒരു വിചാരണ ചെയ്ത്, ചെയ്തുപോയ തെറ്റുകളില്‍നിന്ന് ആത്മാര്‍ത്ഥമായി തൌബ ചെയ്യുകയും അടുത്ത ദിവസം നല്ലകാര്യങ്ങള്‍ മാത്രം ചെയ്യുമെന്നും കൂടുതല്‍ ചെയ്യുമെന്നും പ്രതിജ്ഞ എടുക്കുകയും അതിനായി പരമാവധി പരിശ്രമിക്കുകയും ചെയ്യുക. ഇതും ഖബ്റ് ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ സഹായകമാവുമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. വിശ്വാസത്തോടെ ജീവിച്ച് വിശ്വാസത്തോടെ മരിച്ച് സൌഖ്യപൂര്‍ണ്ണമായ പാരത്രികജീവിതം നയിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 8, 2020

ഒരുമിച്ചു കാശ് കൊടുക്കാന്‍ പറ്റാത്ത ഒരാള്‍ വാഹനം തവണ പ്രകാരം കാശ് കൊടുത്തു വാങ്ങാന്‍ പറ്റുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
കച്ചവടം ഹലാലും പലിശ ഹറാമും എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. അല്ലാഹു പറയുന്നു “സ്പര്‍ശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവന്‍ എഴുന്നേറ്റുനില്‍ക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതല്ല. നിശ്ചയമായും അതിന് കാരണം 'ക്രിയവിക്രയം പലിശ പോലെത്തന്നെയാണല്ലോ' എന്നവര്‍ പറഞ്ഞതാണ്. (വാസ്തവത്തില്‍) ക്രയവിക്രയം അല്ലാഹു അനുവദിച്ചിട്ടുള്ളതും പലിശ അവന്‍ നിരോധിച്ചിട്ടുള്ളതുമാകുന്നു” (അല്‍-ബഖറ ൨൭൫) പലിശയോ അനിശ്ചിതത്വമോ ചൂതാട്ടമോ ഇല്ലാത്ത ക്രയവിക്രയങ്ങളെ ഇസ്‌ലാം നിയമവിധേയമാക്കിയിട്ടുണ്ട്. ഒരു കച്ചവടത്തില്‍ കച്ചവടം ചെയ്യപ്പെടുന്ന വസ്തുവിന്റെ വില ഇടപാടുകാരുടെ പരസ്പര ധാരണപ്രകാരം തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ വില്‍ക്കപ്പെടുന്ന വസ്തുവിന്റെ വില്‍പന വിലക്ക് നിശ്ചിത അവധി നിശ്ചയിക്കുന്നതിന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യതാസമില്ല.  പ്രവാചക കാലഘട്ടം മുതല്‍ ഇത് നടന്നു വരുന്നു. നബി (സ)വഫത്താകുമ്പോള്‍ നബി യുടെ പടയങ്കി മുപ്പത്‌ സാഅ് ബാര്‍ലി ഗോതമ്പ് അവധി നിശ്ചയിച്ചു വാങ്ങിയതിന് പണയമായി ഒരു ജൂതന്റെ കൈവശമായിരുന്നുവെന്നു ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. ഇത്തരം ഒരുപാട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വില്പന വിലക്ക് ഒറ്റത്തവണയായോ കൂടുതല്‍ തവണകളായോ അവധി നിശ്ചയിച്ചു അടക്കുന്നത് അനുവദിനീയമാണെന്നു സമര്‍ഥിക്കുന്നു. സാധാരനവിലയേക്കാള്‍ കൂടുതലാണ് തവണ വ്യവസ്ഥയില്‍ വില നിശ്ചയിക്കപ്പെടുന്നതെങ്കിലും കച്ചവടം അനുവദിനീയമാണ്. ഇക്കാര്യം ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ ‘വകാലത്തി’ന്റെ ഭാഗത്തും ഇമാം ഇബ്നു ഹൈജര്‍ അല്‍-ഹൈതമി തുഹ്ഫയില്‍ തയമ്മുമിന്റെ ഭാഗത്തും സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. 1- ഇടപാടില്‍ കൃത്യമായ വിലയും വില അടക്കേണ്ട സമയവും നിശ്ചയിക്കപ്പെടണം, അതായത്‌ റൊക്കമായി വില നല്‍കിയാല്‍ ഇത്ര തവണയെങ്കില്‍ ഇത്ര എന്ന് പറഞ്ഞു അനിശ്ചിതത്വ രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. മറിച്ചു ഇത്ര വിലക്ക് വിറ്റു എന്ന രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ നബി (സ) നിരോധിച്ച ഒരു കച്ചവടത്തിനുള്ളില്‍ രണ്ടു കച്ചവടം എന്ന രൂപത്തിലേക്ക് നീങ്ങുകയും കച്ചവടം അസാധുവാകുകയും ചെയ്യും. 2- കച്ചവടം പൂര്‍ത്തിയായതിനു ശേഷം വിലയില്‍ മാറ്റ വരുത്താനോ അല്ലെങ്കില്‍ അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ കൂടുതല്‍ തുക ഈടാക്കനോ പറ്റില്ല. അങ്ങനെ ഈടാക്കുന്ന പക്ഷം അത് പലിശയുടെ ഗണത്തില്‍ പെടും. കാരണം വില്‍പന പൂര്‍ത്തിയായതോടെ വില്‍പ്പനക്കാരന് നല്‍കേണ്ട കടബാധ്യതയുടെ സ്ഥാനത്താണ് ഈ സംഖ്യ. അതില്‍ കൂടുതല്‍ ഈടാക്കുന്നത് പലിശക്ക് തുല്യമാകും. 3.- ഇങ്ങനെ കാലാവധി നിശ്ചയിച്ചു വാങ്ങിയ വസ്തു വില്‍പ്പനക്കാരന് തന്നെ കുറഞ്ഞ തുകക്ക് റൊക്കം തിരിച്ചു വില്‍ക്കാന്‍ പാടില്ല. കാരണം അതുവഴി വില്‍ക്കപ്പനക്കാരന്‍ പലിശയിലേക്കുള്ള കുറുക്കുവഴി തേടുന്നു. ‘ബയ്അ് അല്‍-അയ്ന’ എന്ന് ഹദീസുകളിലും ഫിഖ്‌ഹിലും പരിചയപ്പെടുത്തുന്ന ഈ ഇരട്ട കച്ചവട രീതിയെ നബി (സ) നിരോധിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെ കൂടിയ വിലക്ക് വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക്‌ കുറഞ്ഞ വിലക്ക് വിറ്റു പണമാക്കുന്നതില്‍ തെറ്റില്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, March 6, 2020

സ്ത്രീയിലെ ഇസ്തിഹാളത്തു രക്തം എന്നാല്‍എന്താണ്,ഏതു സമയത്തിലാണ്, ഏതുപ്രായത്തിലാണ് ഇതുണ്ടാവുക❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ആര്‍ത്തവ രക്തമോ പ്രസവരക്തമോ അല്ലാതെ സ്ത്രീകള്‍ക്കുണ്ടാവുന്ന രക്തമാണ് ഇസ്തിഹാളത്. ആര്‍ത്തവരക്തം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസവും കൂടിയത് പതിന്ഞ്ച് ദിവസവുമാണ്. പ്രസവരക്തം ഏറ്റവും കുറഞ്ഞത് ഒരു സെകന്റും കൂടിയത് അറുപത് ദിവസവുമാണ്. ഈ രണ്ട് രക്തങ്ങളും അവയുടെ പരിധിയില്‍ കുറവോ കൂടുതലോ ആണെങ്കില്‍ അവയും ഇസ്തിഹാളത് ആയാണ് പരിഗണിക്കപ്പെടുക. ഇത് ഒരു തരം രോഗമാണ്, ഇതിന് രക്തം പോക്കെന്നോ ബ്ലീഡിംഗ് എന്നോ പറയുന്നു. ഇതിന് ചികില്‍സിക്കേണ്ടതാണ്. രോഗമായതിനാല്‍ തന്നെ, ഇതിന് പ്രത്യേക സമയപരിധിയോ പ്രായ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇസ്തിഹാളതിന്റെ അവസരത്തിലെ നിയമങ്ങള്‍ നിത്യഅശുദ്ധിക്കാരുടേത് പോലെയാണ്. അഥവാ, അതുണ്ടാകുമ്പോഴും നിസ്കാരവും നോമ്പും നിര്‍ബന്ധം തന്നെയാണ്. ഓരോ നിസ്കാരത്തിനും സമയം ആയ ശേഷം ആ ഭാഗം വൃത്തിയാക്കേണ്ടതും രക്തം പുറത്തേക്ക് വരാതിരിക്കാനായി ഗുഹ്യഭാഗത്ത് പഞ്ഞിയോ മറ്റോ വെച്ച് ഭദ്രമായി കെട്ടേണ്ടതുമാണ്. ശേഷം ഉടനെത്തന്നെ വുദു ചെയ്ത് പെട്ടെന്ന് തന്നെ നിസ്കാരം നിര്‍വ്വഹിക്കേണ്ടതുമാണ്. നോമ്പുള്ള സമയമാണങ്കില്‍, ഗുഹ്യ ഭാഗത്തിന്റെ ഉള്ളിലേക്ക് പഞ്ഞിപോലോത്തവ വെച്ചാല്‍ നോമ്പ് മുറിയുമെന്നതിനാല്‍ പകല്‍ സമയത്ത് അത് നിര്‍ബന്ധമില്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 1, 2020

സ്വാലിഹീങ്ങളുടെയും അമ്പിയാക്കളുടെയും ഖബറുകള്‍ കെട്ടിപ്പൊക്കുന്നതിന്റെ വിധി എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഖബ്റിനുമേല്‍ നിര്‍മ്മാണം നടത്തുന്നതിനെ വിരോധിക്കുന്ന പല ഹദീസുകളും കാണാവുന്നതാണ്. ഖബ്റ് കെട്ടിപ്പൊക്കുന്നത് നിഷിദ്ധമാണെന്ന് പറയുന്നതിന്റെ പ്രധാന കാരണമായി ഗ്രന്ഥങ്ങള്‍ പറയുന്നത്, മറവ് ചെയ്യപ്പെട്ട മയ്യിതിന്റെ ശരീരഭാഗങ്ങള്‍ മണ്ണായിപ്പോയ ശേഷം അതേ ഖബ്റില്‍ മറ്റൊരാളെ മറവ് ചെയ്യുന്നതിന് ഇത് തടസ്സമാവുമെന്നും അത് സമൂഹത്തിന് ബുദ്ദിമുട്ട് വരുത്തുമെന്നുമാണ്. അവയുടെയെല്ലാം വെളിച്ചത്തില്‍ പണ്ഡിതര്‍ ഇതിന്റെ വിധി ചര്‍ച്ച ചെയ്യുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം. കെട്ടിയുണ്ടാക്കാന്‍ പ്രത്യേക ആവശ്യങ്ങളുണ്ടെങ്കില്‍ (വന്യമൃഗങ്ങളോ മറ്റോ വന്ന് മയ്യിത് മാന്തിയെടുക്കുമോ എന്ന പേടിയോ മറ്റോ) അത് ചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്. ഖബ്റ് നിലകൊള്ളുന്നത് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താണെങ്കില്‍ പ്രത്യേക ആവശ്യമൊന്നുമില്ലെങ്കില്‍ കെട്ടിപ്പൊക്കുന്നത് കറാഹതാണ്. പൊതുസ്ഥലത്താണ് ഖബ്റെങ്കില്‍ പ്രത്യേക ആവശ്യങ്ങളൊന്നുമില്ലെങ്കില്‍ മേല്‍പറഞ്ഞ കാരണം കൊണ്ട് അത് ഹറാമും അത്തരത്തില്‍ ഉണ്ടാക്കിയവ പൊളിക്കേണ്ടതുമാണ്. എന്നാല്‍, നബിമാര്‍, സ്വാലിഹീങ്ങള്‍, ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ തുടങ്ങി പലരെക്കുറിച്ചും മരണാനന്തരം അവരുടെ ശരീരങ്ങള്‍ നശിച്ചുപോകില്ലെന്നും അത് അവസാനനാള്‍ വരെ അങ്ങനെത്തന്നെ ഖബ്റുകളില്‍ തുടരുമെന്നും ഹദീസുകളിലും പണ്ഡിതവചനങ്ങളിലും കാണാം. അനുഭവങ്ങളും അതിന് സാക്ഷിയാണല്ലോ. അത്തരം സാഹചര്യത്തില്‍ ആ ഖബ്റുകള്‍ വീണ്ടും ഉപയോഗയോഗ്യമാക്കുക എന്ന പ്രശ്നം ഉദിക്കുന്നേയില്ലെന്ന് മാത്രമല്ല, ശേഷം വരുന്നവര്‍ മറവ് ചെയ്യപ്പെട്ട വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാതെ അത് വീണ്ടും കുഴിക്കുന്ന അവസ്ഥ ഇല്ലാതിരിക്കേണ്ടതുമുണ്ട്. അത് കൊണ്ട് തന്നെ അത്തരം വ്യക്തികളുടെ ഖബ്റുകള്‍ പൊതുസ്ഥലത്താണെങ്കിലും കെട്ടിപ്പൊക്കാവുന്നതാണ്. അതനുസരിച്ചാണ് ഇന്ന് പലയിടത്തും സമാനമായ നിര്‍മ്മിതികള്‍ കാണപ്പെടുന്നത്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕